ഐ.സി.യുവിൽ എലി ശല്യം രൂക്ഷം; രോഗിയുടെ വലതു കൺപോള എലി കടിച്ച് മുറിച്ചു
ജയ്പൂർ: സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ വലത് കൺപോള എലി കടിച്ചു മുറിച്ചു. രാജസ്ഥാനിലെ ചമ്പൽ നദീതടത്തിനടുത്ത കോട്ട നഗരത്തിലെ എം.ബി സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രൂപവതി എന്ന മുപ്പതുകാരിക്കാണ് എലിയുടെ കടിയേറ്റത്. തളർവാതത്തെ തുടർന്ന് 45 ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ് രൂപവതി.
രണ്ടു ദിവസം മുമ്പാണ് രൂപവതിയെ വെറ്റിലേറ്ററിൽ നിന്ന് മാറ്റിയത്. ചലിക്കുവാൻ പോലുമാകാത്ത ഇവരുടെ കരച്ചിൽ കേട്ട് ഭർത്താവ് അടുത്തെത്തി നോക്കിയപ്പോൾ വലത് കണ്ണിൽ നിന്ന് ചോര ഒലിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ ഡോക്ടർമാരെ വിവരം അറിയിച്ചതായും ഭർത്താവ് പറയുന്നു.
കീടങ്ങൾ കടിച്ചതാകാമെന്നായിരുന്നു ഡോക്ടർമാർ ആദ്യം വാദിച്ചത്. എന്നാൽ പിന്നീട് എലി കടിച്ചതാണെന്ന് ഡോക്ടർമാർ സമ്മതിക്കുകയായിരുന്നു.
ഭയപ്പെടാൻ ഒന്നുമില്ലെന്നും രൂപവതിക്ക് ഉചിതമായ ചികിത്സ നൽകുന്നതായും സൂപ്രണ്ട് ഡോ. നവീൻ സക്സേന അറിയിച്ചു. സംഭവം വിവാദമായതോടെ ജീവനക്കാരുടെ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഭർത്താവിന്റെ പരാതിയിൽ പോലീസെത്തി അന്വേഷണമാരംഭിച്ചു. കോട്ട അഡീഷണൽ മജിസ്ട്രേറ്റ് കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.