കേരള ആര്‍.ടി.സി ഉദ്യോഗസ്ഥ സംഘവുമായി ചര്‍ച്ച; കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് കൂടുതല്‍ പിക്കപ്പ് പോയിന്റുകള്‍ വേണമെന്ന ആവശ്യവുമായി മലയാളി സംഘടനകള്‍
ബെംഗളൂരു: കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള കേരള ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി ബന്ധിപ്പിക്കണമെന്നും, കെങ്കേരി മെട്രോ സ്റ്റേഷന്‍ പിക്കപ്പ് പോയിന്റ് ആക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി മലയാളി സംഘടനകള്‍. ബുധനാഴ്ച ബെംഗളൂരുവിലെത്തിയ കേരള ആര്‍.ടി.സി ഉദ്യോഗസ്ഥ സംഘവുമായി നഗരത്തിലെ വിവിധ മലയാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ തുടങ്ങുന്ന സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലും ശാന്തി നഗറിലും എത്തണമെങ്കില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
മലയാളികള്‍ ഏറെയുള്ള കലാസിപാളയ, മാറത്തഹള്ളി, പീനിയ, മഡിവാള എന്നിവിടങ്ങളില്‍ പിക്കപ്പ് പോയിന്റുകള്‍ സ്ഥാപിക്കണമെന്നും ഹുബ്ബള്ളി, ശിവമോഗ, ബെല്ലാരി എന്നീ നഗരങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങണമെന്നും മലയാളി സംഘടനകള്‍ ആവശ്യമുന്നയിച്ചു. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സ്വിഫ്റ്റ് സര്‍വീസുകള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. കെങ്കേരി മെട്രോ സ്റ്റേഷന് സമീപം പിക്കപ്പ് പോയിന്റ് അനുവദിക്കണമെന്ന് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ഈ ആവശ്യം ഉടന്‍ തന്നെ പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. നിലവില്‍ കെങ്കേരി പോലീസ് സ്റ്റേഷന് സമീപമാണ് പിക്കപ്പ് പോയിന്റ്.
കഴിഞ്ഞ ഏപ്രിലില്‍, ബെംഗളൂരുവില്‍ നിന്നുള്ള സ്വിഫ്റ്റ് സര്‍വീസുകളുടെ ഉദ്ഘാടന ചടങ്ങിനായി എത്തിയ ഗതാഗത മന്ത്രി ആന്റണി രാജു, കേരള ആര്‍.ടി.സി സി.എം.ഡി. ബിജു പ്രഭാകര്‍ എന്നിവരുമായി സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉദ്യോഗസ്ഥ സംഘം സംഘടനകളുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം, സുവര്‍ണ കര്‍ണാടക കേരള സമാജം, കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി, എ.ഐ.കെ.എം.സി.സി, മലബാർ മുസ്ലിം അസോസിയേഷൻ, കാരുണ്യ, ഇ. സി.എ, തിപ്പസാന്ദ്ര ഫ്രന്‍ഡ്‌സ് അസോസിയേഷന്‍, കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാമചന്ദ്രന്‍ പലേരി, എം.കെ നൗഷാദ്, ടി. സി സിറാജ്, സി.കുഞ്ഞപ്പന്‍, എ.ഗോപിനാഥ്, മെറ്റി കെ.ഗ്രെയ്‌സ്, കെ. ജെ. ബൈജു, സഞ്ജയ് അലക്സ്, പി. എ ഐസക്ക്, പ്രഹ്‌ളാദന്‍, പി.പി പ്രദീപ്, ആര്‍.വി ആചാരി എന്നിവര്‍ സംസാരിച്ചു. കേരള ആര്‍.ടി.സി. ബെംഗളൂരു കണ്‍ട്രോളിങ്ങ് ഓഫീസര്‍ ഗോവിന്ദന്‍, നോര്‍ക്ക റൂട്ട്‌സ് ഓഫീസര്‍ റീസ രഞ്ജിത്ത് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.