Follow the News Bengaluru channel on WhatsApp

കാസർകോട് അതിർത്തി ഗ്രാമങ്ങളിൽ ഭൂചലനം

കാസർകോട് ജില്ലയുടെ കർണാടക അതിർത്തി ഗ്രാമങ്ങളിൽ നേരിയ ഭൂചലനം. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം, വെള്ളരിക്കുണ്ട് ചിറ്റാരിക്കൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 7.45ഓടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ചിറ്റാരിക്കൽ സ്റ്റേഷൻ പരിധിയിലെ തയ്യേനി, കാവുന്തല, വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽ പള്ളത്ത് മല, പുഞ്ച, മാലോം, മഞ്ചുച്ചാൽ, മൈക്കയം, വാഴത്തട്ട്, മുട്ടോൻ കടവ് എന്നി ഭാഗങ്ങളിൽ മിനുട്ടുകളോളം നീണ്ട ഭൂമികുലുക്കം അനുഭവപ്പെട്ടു.

വീടുകളിൽ അടുക്കളയിലെ പാത്രങ്ങൾ അനക്കം തുടങ്ങിയതോടെ വലിയ ശബ്‌ദം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കുടക് വനപ്രദേശമാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ഭൂചലനമാണുണ്ടായതെന്ന് മനസിലായതോടെ നാട്ടുകാർ വീടുവിട്ട് പുറത്തിറങ്ങി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് റവന്യു വിഭാഗവും ജിയോളജി വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.