മോഷണം: വീട്ടുജോലിക്കാരായ മൂന്നു യുവതികൾ പിടിയിൽ
ബെംഗളൂരു: നഗരത്തിലെ വിവിധ വീടുകളില്‍ ജോലിക്ക് നിന്ന ശേഷം മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. മുംബൈ സ്വദേശികളായ പ്രിയങ്കാ രാജേഷ് മോഗ്രെ (29), മഹാദേവി (26), വനിത ഗായക്വാദ് (37) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 250 ഗ്രാം സ്വര്‍ണവും 100 ഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു. വീട്ടുജോലിക്കു കയറിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചു കടന്നു കളയുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഘം ബെംഗളൂരുവിലെത്തിയത്. വീട്ടുജോലിക്ക് ആളെ ലഭ്യമാക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്. ഹൊറമാവ് അഗരയിലുള്ള വ്യവസായിയുടെ ആവശ്യപ്രകാരം മേയ് മൂന്നിന് മഹാദേവി വീട്ടില്‍ ജോലിക്ക് ചെന്നു. ദക്ഷിണ കന്നഡ സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ തെളിവായി വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയുമാണ് നല്കിയത്. മേയ് ആറിന് മഹാദേവി 250 ഗ്രാം സ്വര്‍ണവും 100 ഗ്രാം വെള്ളിയുമായി മുങ്ങി. വ്യവസായിയുടെ പരാതിയില്‍ ഹെന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നഗരത്തില്‍ സമാനമായ തട്ടിപ്പ് നടത്തി വന്ന മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തത്. പ്രതിയായ വനിത ഗായക്വാദിനെതിരേ മഹാരാഷ്ട്രയില്‍ 37 മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.