Follow the News Bengaluru channel on WhatsApp

കുട്ടികളെ മറയാക്കി ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിയ നാലംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു: കുട്ടികളെ മറയാക്കി ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിയ ദമ്പതികൾ അടക്കം നാലംഗ സംഘം പിടിയിൽ. കേരള എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. കാരക്കുന്ന് പുലത്ത് കൊല്ലപ്പറമ്പിൽ അസ്‌ലാമുദ്ദീൻ (31), ഭാര്യ എൻ.കെ.ഷിഫ്ന ( 26), സുഹൃത്തുക്കളായ കാവന്നൂർ അത്താണിക്കൽ മുഹമ്മദ്‌ സാദത്ത് (29), വഴിക്കടവ് കമ്പളക്കല്ല് നരിക്കോട്ടുമ്മൽ കമറുദ്ദീൻ (36) എന്നിവരെയാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ ഇന്റലിജൻസ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 75.458 ഗ്രാം എംഡിഎംഎയും കടത്തിന് ഉപയോഗിച്ച 3 വാഹനങ്ങളും പിടിച്ചെടുത്തു.

പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന 2, 7 വയസ്സുള്ള കുട്ടികളെ അവരുടെ ബന്ധുക്കൾക്കു കൈമാറി. അസ്‌ലാമുദ്ദീൻ ആണ് സംഘത്തിന്റെ സൂത്രധാരൻ. ഗൂഡല്ലൂർ ചൂണ്ടി ഭാഗത്ത് അസ്‌ലാമിന്റെ 5 ഏക്കർ കൃഷിയിടം മറയാക്കിയാണ് ലഹരി കടത്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷിയിടത്തിലേക്കെന്നു പറഞ്ഞ് ദമ്പതികൾ നാട്ടിൽ നിന്നു പോകുന്നത് ബെംഗളൂരുവിലേക്കാണ്. അവിടെനിന്ന് ലഹരിമരുന്നു വാങ്ങി ചൂണ്ടിയിൽ വന്നു താമസിക്കും. പിന്നീട് സാഹചര്യം അനുകൂലമെന്നു കണ്ടാൽ നാടുകാണി ചുരം വഴി കേരളത്തിലേക്കു ലഹരിമരുന്ന് കടത്തുന്നതാണ് ഇവരുടെ രീതി.

കുട്ടികളും സ്ത്രീയും ഒപ്പമുള്ളതിനാൽ പലപ്പോഴും ചെക്പോസ്റ്റിൽ കാര്യമായ പരിശോധന ഉണ്ടാകാറില്ല. ഒരാഴ്ച മുൻപ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടപ്പോൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരം അടിസ്ഥാനപ്പെടുത്തിയാണ് പ്രതികളെ കുടുക്കിയത്. ചൂണ്ടിയിൽ തിരിച്ചെത്തിയത് മുതൽ ചുരത്തിൽ ഉദ്യോഗസ്ഥർ പ്രതികൾക്കായി നിരീക്ഷണം ആരംഭിച്ചിരുന്നു. കമ്പളകല്ലിൽനിന്ന് കമറുദ്ദീനെ ചൂണ്ടിയിലേക്ക് വരുത്തി എംഡിഎംഎ 3 പൊതികളാക്കി ഓരോ പൊതി മുഹമ്മദ് സാദത്ത്, കമറുദ്ദീൻ, ഷിഫ്ന എന്നിവരെ ഏൽപ്പിക്കുകയായിരുന്നു.

ഒരാൾ പിടിയിലായാലും മുഴുവൻ നഷ്ടപ്പെടരുതെന്ന മുൻകരുതലായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികൾ ലഹരിമരുന്നുമായി പുറപ്പെട്ടത് കണ്ട പോലീസ് സംഘം പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. ഷിഫ്നയുടെ ബാഗിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സമാന രീതിയിൽ മുൻപ് പലതവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്ന് ദമ്പതികൾ സമ്മതിച്ചതായി അധികൃതർ പറഞ്ഞു. ഭർത്താവിന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് ലഹരികടത്തിന് കുട്ടുനിന്നതെന്ന് യുവതി മൊഴി നൽകി. ഒട്ടേറെ സിം കാർഡുകളും 1550 രൂപയും ഇവരിൽ നിന്നു കണ്ടെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.