ടിപ്പു സുൽത്താനെ കുറിച്ചുള്ള പുസ്തക വിൽപന തടഞ്ഞ് കോടതി
ബെംഗളൂരു: ടിപ്പു സുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകത്തിൽ തെറ്റായ വിവരങ്ങളുൾപ്പെടുത്തിയെന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ച് പുസ്തക വിൽപന വിലക്കി കർണാടക കോടതി. മൈസൂരുവിലെ രംഗയാനയുടെ ഡയറക്ടർ അദ്ദണ്ഡ കരിയപ്പ എഴുതിയ ടിപ്പു നിജ കനസുഗളു (ടിപ്പു സത്യ സ്വപ്നങ്ങൾ ) എന്ന പുസ്തകത്തിന്റെ വിതരണവും വിൽപനയും തടഞ്ഞ് ബംഗളൂരുവിലെ 14ാം അഡീഷനൽ സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.
അടുത്ത ഹിയറിങ് വരെ കടകളിലൂടെയോ ഓൺലൈനായോ പുസ്തകം വിൽക്കരുതെന്നാണ് ഉത്തരവ്. വ്യക്തമായ തെളിവുകളോ റഫറൻസുകളോ ഇല്ലാതെയാണ് ഗ്രന്ഥകാരൻ ടിപ്പുവിന്റെ ജീവിതത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുള്ളതെന്നും കണ്ണടച്ചുള്ള തെറ്റായ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായും ഹർജിക്കാരനായ ബി.എസ്. റഫീഉല്ല ചൂണ്ടിക്കാട്ടി. വാദം പരിഗണിച്ച കോടതി, ഗ്രന്ഥകാരനോടും പ്രസാധകരോടും അടുത്ത ഹിയറിങ്ങിൽ ഹാജരാവാൻ നോട്ടീസ് മുഖേന ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.