മലയാളം മിഷന് ഇ-ഗവേണന്‍സ് അവാര്‍ഡ്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ് മലയാളം മിഷന്. മലയാളം മിഷന്റെ മാതൃഭാഷാ പഠനത്തിനുളള ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ ഭൂമിമലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിന് ( ബി.എം.ഒ.ഒ.സി) ഇ- ലേര്‍ണിങ്ങ് കാറ്റഗറിയിലാണ് പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.
മലയാള ഭാഷാപഠനത്തിനുള്ള സമഗ്രവും ശാസ്ത്രീയവുമായ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് മിഷന് കീഴിലുള്ള ബി.എം.ഒ.ഒ.സി. ഓഡിയോ വീഡിയോ ഉള്ളടക്കങ്ങളോടെ എളുപ്പത്തില്‍ മലയാളം പഠിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനാധിഷ്ഠിത മോഡ്യുളാണ് പോര്‍ട്ടലിന്റെ സവിശേഷതയെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പറഞ്ഞു. ഡിസംബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരവിതരണം നിര്‍വഹിക്കും.
പ്രവാസി മലയാളികള്‍ക്കും ഇതരഭാഷയില്‍പെട്ടവര്‍ക്കും ഇതിലൂടെ മലയാളം പഠിക്കാന്‍ സാധിക്കും. ലോകമെമ്പാടുമുളള പ്രവാസി മലയാളി സമൂഹത്തില്‍ മലയാള ഭാഷയും സംസ്‌കാരവും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാറിന്റെ സാസ്‌കാരിക കാര്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മലയാളം മിഷന്‍. 60 രാജ്യങ്ങളിലും ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും മലയാളം മിഷന് ചാപ്റ്ററുകളും പഠനകേന്ദ്രങ്ങളുമുണ്ട്. റേഡിയോ മലയാളം ഓണ്‍ലൈന്‍ റേഡിയോ, പൂക്കാലം വെബ് മാസിക, ഭൂമിമലയാളം മുഖമാസിക, ഭാഷാ സുവനീര്‍ ഷോപ്പ് എന്നിവയും മലയാളം മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.