നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഐടിഎംഎസ് ആരംഭിക്കാൻ ഒരുങ്ങി സിറ്റി പോലീസ്
ബെംഗളൂരു: നഗരത്തിലെ 50 പ്രധാന ജംഗ്‌ഷനുകളിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) ആരംഭിക്കാൻ ഒരുങ്ങി ബെംഗളൂരു സിറ്റി പോലീസ്. ജംഗ്ഷനുകളിലെ ഹൈ എൻഡ് ക്യാമറകളിലൂടെ ട്രാഫിക് നിയമലംഘനങ്ങൾക്ക് തടയിടാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.
പോലീസിന്റെ സഹായമില്ലാതെ ഐടിഎംഎസ് ട്രാഫിക് നിയമലംഘനങ്ങൾ ട്രാക്കുചെയ്യും. 50 സുപ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള 250 എഎൻപിആർ ക്യാമറകളിലൂടെയാണ് ഗതാഗത നിയമലംഘനങ്ങൾ പകർത്തുന്നത്. നിയമലംഘനം നടത്തുന്നയാൾക്ക് എസ്എംഎസ് വഴി ഓട്ടോമേറ്റഡ് സിസ്റ്റം ഒരു അറിയിപ്പ് സൃഷ്ടിക്കുകയും ചലാൻ അയക്കാൻ സാധിക്കും. അമിതവേഗത, സ്റ്റോപ്പ് ലെയ്ൻ ലംഘനങ്ങൾ, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, ട്രിപ്പിൾ റൈഡിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ എന്നിങ്ങനെ ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങൾ ഐടിഎംഎസ് കണ്ടെത്തും.
എന്നാൽ, പൊതുജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനല്ല, നഗരത്തിലെ ഗതാഗത അച്ചടക്കം വർധിപ്പിക്കാനാണ് നടപടിയെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി വ്യക്തമാക്കി. അതേസമയം ഗതാഗത ലംഘനം ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ പതിവ് പരിശോധനയ്ക്കായി ഒരു വാഹനവും നിർത്താനാകില്ലെന്ന് കർണാടക പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) പ്രവീൺ സൂദ് ജൂലൈയിൽ പറഞ്ഞിരുന്നു. രേഖകൾ പരിശോധിക്കുന്നതിന്റെ പേരിൽ ട്രാഫിക് പോലീസുകാർ മർദിച്ചെന്ന പരാതിയെ തുടർന്നായിരുന്നു തീരുമാനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.