ഇ-ബൈക്ക് ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് അനുവദിച്ച് ഗതാഗത വകുപ്പ്
ബെംഗളൂരു: പരിസ്ഥിതിക്ക് സൗഹൃദപരമായ ഗതാഗത സൗകര്യം പ്രദാനം ചെയ്യുന്ന ഇ-ബൈക്ക് ടാക്‌സികൾ ബെംഗളൂരു നിരത്തുകളിൽ ഉടൻ അവതരിപ്പിക്കും. നഗരത്തിൽ 100 ഇ-ബൈക്ക് ടാക്‌സികൾ പ്രവർത്തിപ്പിക്കുന്നതിനായി ബൗൺസിന്റെ മാതൃസ്ഥാപനമായ വിക്കഡ് റൈഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് ഗതാഗത വകുപ്പ് ലൈസൻസ് നൽകിയിട്ടുണ്ട്.
ആദ്യത്തെ 5 കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയുമാണ് ചാർജ് ആയി ഈടാക്കുന്നത്. യാത്രയ്‌ക്ക് എടുക്കുന്ന സമയമല്ല, പിന്നിട്ട ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുകയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീം-2021 പ്രകാരം ബെംഗളൂരുവിൽ 100 ഇ-ബൈക്ക് ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ വിക്കറ്റ് റൈഡിന് അനുമതി നൽകി. ഇവ വർഷം ഡിസംബർ മുതൽ അടുത്ത 5 വർഷത്തേക്ക് ലൈസൻസിന് സാധുത ഉണ്ടായിരിക്കുമെന്ന് ഗതാഗത അഡീഷണൽ കമ്മീഷണറും കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി സെക്രട്ടറിയുമായ എൽ. ഹേമന്ത കുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് സംസ്ഥാന സർക്കാർ ഇ-ബൈക്ക് ടാക്സി നയം പുറത്തിറക്കിയത്.
ഇ-ബൈക്കുകൾക്ക് ബൈക്ക് ടാക്‌സിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.