വിവാഹം മുടങ്ങി; നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: വിവാഹം മുടങ്ങിയതിനെത്തുടർന്ന് നിയമ വിദ്യാർഥിനി കോളേജിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ബെംഗളൂരു വി.വി. പുരത്തെ വിശ്വേശ്വരപുര കോളേജ് ഓഫ് ലോയിലെ ഒന്നാംവർഷ വിദ്യാർഥിനിയും ബനശങ്കരി സ്വദേശിനിയുമായ വാണി (25) ആണ് ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബി.ഐ.ടി.) കെട്ടിടത്തിൽനിന്ന് ചാടിയത്. വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരേ കാമ്പസിലാണ് ലോകോളേജും ബി.ഐ.ടി.യും പ്രവർത്തിക്കുന്നത്.
വിദ്യാർഥിനിയുടെ പക്കൽ നിന്ന് രണ്ടുപേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം മുമ്പ് ചന്ദ്രശേഖർ എന്നയാളുമായി വാണിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം വരന്റെ വീട്ടുകാർ വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു വിദ്യാർഥിനി. ഇതാണ് ആത്മഹത്യകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ചന്ദ്രശേഖറിനും അമ്മയ്ക്കുമെതിരേ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.