സജി രാഘവിന് സ്വാതിതിരുനാൾ അവാർഡ്
ബെംഗളൂരു: വി-മാറ്റ് ബെംഗളൂരു, എജ്യുബൂസ്റ്റര്‍ എന്നീ സംരംഭങ്ങളുടെ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ സജി രാഘവിന് സ്വാതിതിരുനാള്‍ അവാര്‍ഡ്. തിരുവനന്തപുരത്ത് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഹാളില്‍ മലയാളം ന്യൂസ് നെറ്റ്വര്‍ക്കും സ്വാതിതിരുനാള്‍ കള്‍ച്ചറല്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയില്‍ നിന്നും സജി രാഘവ് അവാര്‍ഡ് ഏറ്റുവാങ്ങി. ചലച്ചിത്രതാരങ്ങളായ കൊല്ലം തുളസി, വിജയകുമാര്‍ ഐ. പി. എസ്, ഗായകന്‍ കാവാലം ശ്രീകുമാര്‍ തുടങ്ങിയ ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തെമ്പാടുമായി ഒന്നരലക്ഷത്തിലധികം വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച നൂതന ഗണിത പഠനപരിപാടിയാണ് വിമാറ്റ് ബെംഗളൂരു. വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ഗണിതശാസ്ത്രം അവതരിപ്പിച്ചാല്‍ എല്ലാകുട്ടികള്‍ക്കും ഏറ്റവും പ്രിയപ്പെട്ട വിഷയമായി ഗണിതശാസ്ത്രം മാറുമെന്ന് സജി രാഘവ് പറഞ്ഞു. ഇടുക്കി നേടുംകണ്ടം സ്വദേശിയായ സജി രാഘവ് ബെംഗളൂരു വൈറ്റ്ഫീൽഡിലാണ് താമസം.
ഭാരതീയ വേദഗണിതവും മറ്റു നിരവധി രസകരമായ പഠന രീതികളും ഉള്‍പ്പെടുത്തിയാണ് വിമാറ്റ് ബെംഗളൂരുവിന്റെ പഠനമാതൃക. ഇതിനോടകം നാലു ദേശീയ അവാര്‍ഡുകളും രണ്ടു സംസ്ഥാന അവാര്‍ഡുകളും വിമാറ്റ് ബെംഗളൂരുവിന് ലഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.