Follow the News Bengaluru channel on WhatsApp

കോവിഡ്; സംസ്ഥാനത്തിപ്പോൾ ഭയപ്പെടേണ്ട സാഹചര്യം ഇ​ല്ലെന്ന് സാങ്കേതിക സമിതി

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവില്‍ ഭയപ്പെടെണ്ട സാഹചര്യമില്ലെന്ന് സാങ്കേതിക ഉപദേശകസമിതി (ടി.എ.സി). ജനുവരി ഒന്നു മുതല്‍ 15 ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ കണക്കുകള്‍ പരിശോധിച്ചാണ് സമിതി സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയത്. നിലവിലുള്ള പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 0.3 ല്‍ നിന്ന് 0.4 ആയിട്ടുണ്ട്. ഈ വര്‍ധന പരിശോധനകളുടെ എണ്ണം കൂട്ടിയതോടെയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് വ്യാപന ആശങ്ക വേണ്ടെന്നും സാങ്കേതിക ഉപദേശക സമിതി അഭിപ്രായപ്പെട്ടു. അതേസമയം ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ തുടരണമെന്നും കോവിഡ് സാങ്കേതിക ഉപദേശക സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 116 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.