പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു; പതിനേഴുകാരനായ ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിൽ പതിനഞ്ചുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പതിനേഴുകാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിലാണ് സംഭവം.
ബീഹാർ സ്വദേശികളാണ് ഇരുവരും. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. ആൺകുട്ടി നഗരത്തിലെ ഗ്രാനൈറ്റ് ഫ്ലോറിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. ബീഹാറിൽ ഒരേ ഗ്രാമത്തിൽ നിന്നുള്ള ഇവർ മുൻപേ തന്നെ പ്രണയിച്ചിരുന്നു. 2022 ഓഗസ്റ്റ് 29നു ഇരുവരും ഒളിച്ചോടി തിരുപ്പതിയിൽ വെച്ച് കല്യാണം കഴിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരുടെയും വിവാഹത്തിനു നിയമസാധുത ഉണ്ടായിരുന്നില്ല.
ഇത് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് ബീഹാർ പോലീസിൽ പരാതി നൽകുകയും പിന്നീട് കോടതി മുഖാന്തരം കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ടുനൽകുകയും ചെയ്തിരുന്നു. എന്നാൽ 2022 സെപ്റ്റംബർ 9നു ഇരുവരും വീണ്ടും ബെംഗളൂരുവിലേക്ക് ഒളിച്ചോടുകയായിരുന്നു.
തൊഴിലാളികൾക്കുള്ള ഷെഡിലായിരുന്നു ഇരുവരുടെയും താമസം. ഇക്കഴിഞ്ഞ ജനുവരി 17നു ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ആൺകുട്ടി പെൺകുട്ടിയെ തല്ലുകയും ചെയ്തിരുന്നതായി സംഭവത്തിൽ കേസെടുത്ത ഹുളിമാവ് പോലീസ് പറഞ്ഞു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പെൺകുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വിവരങ്ങൾ വ്യക്തമാകുകയുള്ളു. നിലവിൽ ഭർത്താവായ ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.