സബർബൻ റെയിൽ പദ്ധതി; മരങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മരം മാറ്റി സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹെബ്ബാളിൽ നിന്ന് രണ്ട് മഹാഗണി മരങ്ങൾ യശ്വന്ത്പൂരിലെ കേന്ദ്രീയ വിദ്യാലയ സ്‌കൂളിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു.
മൊത്തം 58 മരങ്ങളാണ് പദ്ധതിക്ക് കീഴിൽ മാറ്റി സ്ഥാപിക്കുക. ബിബിഎംപിയുടെ ട്രീ ഓഫീസർ ഇതുമായി മുന്നോട്ടുപോകാൻ രേഖാമൂലം സ്ഥിരീകരണം നൽകിയിട്ടുണ്ടെന്ന് ബെംഗളൂരു സബർബൻ റെയിൽ പദ്ധതി നടപ്പാക്കുന്ന കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് എന്റർപ്രൈസസ് (കെ-റൈഡ്) അധികൃതർ പറഞ്ഞു. 15,767 കോടി രൂപയാണ് സബർബൻ പദ്ധതിയുടെ ആകെ ചെലവ്.
നേരത്തെ, ഹൈക്കോടതി നിയോഗിച്ച ട്രീ കമ്മിറ്റി 268 മരങ്ങൾ മുറിക്കുന്നതിന് കെ-റൈഡിന് അനുമതി നൽകിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 661 മരങ്ങൾ നീക്കം ചെയ്യാനാണ് കെ-റൈഡ് അനുമതി ആവശ്യപ്പെട്ടിരുന്നത്. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും നഷ്ടപരിഹാരമായി 10 തൈകൾ വീതം നട്ടുപിടിപ്പിക്കുമെന്നും കെ-റൈഡ് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 1430 മരങ്ങളും മൂന്നാം ഘട്ടത്തിൽ 764 മരങ്ങളും നീക്കം ചെയ്യാൻ കെ-റൈഡ് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.