ത്രിപുരയിൽ കൂടുമാറ്റം; സിപിഎം സിറ്റിംഗ് എംഎല്‍എയും, മുൻ എംഎല്‍എയും, കോൺഗ്രസ് നേതാവും ബിജെപിയിലേക്ക്
ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം സിറ്റിംഗ് എംഎല്‍എയും, മുൻ എംഎല്‍എയും, കോൺഗ്രസ് നേതാവും ബിജെപി പാളയത്തിലേക്ക്. എംഎല്‍എ മൊബോഷര്‍ അലി, മുതിർന്ന കോൺഗ്രസ് നേതാവ് ബില്ലാൽ മിയ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. മുൻ സി.പി.എം എം.എൽ.എ സുബാൽ ബൗമിക്കും പാർട്ടി വിട്ട് ബി.ജെ.പിയിലെത്തി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് രണ്ട് സിപിഎം നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച തർക്കമാണ് നേതാക്കളുടെ കൊഴിഞ്ഞ്പോക്കിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. രണ്ടുവട്ടം കോൺഗ്രസ് സീറ്റിൽ എംഎൽഎയായ നേതാവാണ് ബില്ലാൽ മിയ. വടക്കൻ ത്രിപുരയിലെ കൈലാസഹര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അലി. ഇരുവരും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽ പ്പെട്ട മുതിർന്ന നേതാക്കളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് അലി പാർട്ടി വിട്ടത്. അലിയുടെ കൈലാസഹർ മണ്ഡലം ഇത്തവണ സഖ്യകക്ഷിയായ കോൺഗ്രസിന് സിപിഎം വിട്ടുകൊടുത്തിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണി 47 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിന്റെ ഭാഗമായി ഇതിൽ 13 സീറ്റുകൾ കോൺഗ്രസിനാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.