ദളിത് കുടുംബങ്ങളുടെ വീടിനു തീവെച്ചു; 25 പേർക്കെതിരെ കേസ്
ബെംഗളൂരു: ഹാവേരിയിലെ റാണെബന്നൂർ താലൂക്കിലുള്ള നന്ദിഹള്ളി ഗ്രാമത്തിൽ ദളിത് കുടുംബങ്ങളുടെ രണ്ട് വീടുകൾ കത്തിച്ചതിന് 25 പേർക്കെതിരെ ഹാവേരി പോലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രിയാണ് 12 അംഗങ്ങൾ താമസിക്കുന്ന അടുത്തടുത്തുള്ള രണ്ട് വീടുകളിൽ അക്രമികൾ തീവെച്ചത്. പ്രതികളായവരിൽ ചിലർ ഇതിനു മുൻപും ദളിത് വിഭാഗത്തിൽ പെട്ടവരെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്തുള്ള വീടുകളിലേക്കും തീപടരുമെന്ന് പ്രതീക്ഷിച്ചാണ് അക്രമികൾ കൃത്യം നടത്തിയതെന്നും എന്നാൽ പുക ഉയരുന്നത് കണ്ട വീട്ടുകാർ വീടിന് പുറത്തിറങ്ങിയതിനാൽ ജീവഹാനി സംഭവിച്ചില്ലെന്നും ഹാവേരി പോലീസ് പറഞ്ഞു.
ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ ബന്ധുവീടുകളിലായാണ് ഇരകളായ ദളിത് കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത്.
കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ദയമവ്വ ദേവിക്ക് വേണ്ടി നടക്കുന്ന മേളയുടെ ഭാഗമായി ദളിത് കോളനിയിലുള്ളവർ ഘോഷയാത്ര നടത്തിയിരുന്നു. മേള ആഘോഷിക്കാൻ ദളിത് കുടുംബങ്ങൾ നിരവധി ആളുകളിൽ നിന്നും പണം സ്വരൂപിച്ചിരുന്നു. എന്നാൽ ഒരു വിഭാഗം ഉന്നതവിഭാഗത്തിൽ പെട്ട ഗ്രാമീണർ ഇതിനെ എതിർക്കുകയും ഘോഷയാത്ര തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് വീടുകൾക്ക് തീവെച്ച സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.