ബെംഗളൂരു – മൈസൂരു അതിവേഗ പാത തുറന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷം
ബെംഗളൂരു: ബെംഗളൂരു–മൈസൂരു അതിവേഗ പാത തുറന്നതോടെ ബെംഗളൂരുവിൽ നിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കുന്ന കെംഗേരി കമ്പിപുരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വാഹനങ്ങൾ പ്രവേശിക്കുന്ന റിംഗ് റോഡ് ജംഗ്ഷനിലും കുരുക്ക് രൂക്ഷമാകുന്നുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ മൈസൂരു നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ റിംഗ് റോഡിനെയാണ് ആശ്രയിക്കുന്നത്. നൈസ് റോഡും ദേശീയപാതയും ചേരുന്ന കമ്പിപുര ജംഗ്ഷനിൽ രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് കൂടുതലായും അനുഭവപ്പെടുന്നത്.
കെംഗേരി ഭാഗത്തു നിന്നു എത്തുന്ന വാഹനങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളേജിന് സമീപത്തായാണ് ദേശീയപാതയിലെ ആറ് വരി മേൽപാലത്തിലേക്ക് പ്രവേശിക്കുന്നത്.
അതേസമയം നഗരത്തിൽ നിന്ന് ബിഡദി വ്യവസായ മേഖലയിലേക്കുള്ള ബിഎംടിസി ബസുകളും, കർണാടക ആർടിസിയുടെ മൈസൂരു ഭാഗത്തേയ്ക്കുള്ള ഓർഡിനറി ബസുകളും സർവീസ് റോഡുകളിലൂടെയാണ് നിലവിൽ സഞ്ചരിക്കുന്നത്. കെംഗേരിയിൽ നിന്ന് ബിഡദി ബസ് സ്റ്റാൻഡ് വരെയാണ് ബിഎംടിസി സർവീസ്. കെഎസ്ആർടിസി ഓർഡിനറി, സിറ്റി ബസുകൾ രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ പ്രവേശിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.