കേരള എൻട്രസ് പരീക്ഷ; അപേക്ഷ തുടങ്ങി, കൂടുതല്‍ അറിയാം
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ, എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.
www.cee.kerala.gov.in/main.php വഴി ഏപ്രിൽ 10-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. മെയ് 17 നാണ് പരീക്ഷ. എസ്.എസ്.എൽ.സി അല്ലെങ്കിൽ തുല്യ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഭിന്നശേഷിക്കാർ രേഖകൾ സമർപ്പിക്കേണ്ടതില്ല. എത്ര കോഴ്സിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിലും ഒറ്റ അപേക്ഷയേ നൽകാവു.
എൻട്രസ് ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) മെയ് 17ന് രാവിലെ 10 മണി മുതൽ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്സ് പരീക്ഷ ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയും നടത്തും.
അപേക്ഷാ ഫീസ്: എഞ്ചിനീയറിംഗ്, ബീഫാം എന്നിവയ്ക്ക് (ഒറ്റയായോ ചേർത്തോ) 700 രൂപയാണ് അടക്കേണ്ടത്. ആർകിടെക്ചർ, മെഡിക്കൽ ആൻ്റ് അലൈഡ് എന്നിവ ചേർത്തോ ഒറ്റയ്ക്കോ 500 രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപയാണ് അടക്കേണ്ടത്. പട്ടിക വർഗക്കാർക്ക് അപേക്ഷാ ഫീ ഇല്ല. പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 300/200/400 രൂപയാണ് അsക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട വിവരങ്ങൾ സംബന്ധിച്ച് പ്രോസ്പെക്ടസിൻ്റെ 3 -7, 44-51, പേജുകളിൽ കൊടുത്തിട്ടുണ്ട്.
പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം: https://www.cee.kerala.gov.in/keamonline2023/pdf/Prospectus.pdf
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.