തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്
ബെംഗളൂരു: തട്ടിക്കൊണ്ടുപോയ നവജതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കർണാടക മുൾബാഗൽ സ്വദേശിയും ബെംഗളൂരു ശിവാജിനഗറിലെ താമസക്കാരിയുമായ അയേഷ എന്ന നന്ദിനിയെ (25) പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ കൈവശമുണ്ടായിരുന്ന 42 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി. നിരവധി മോഷണക്കേസുകളിൽ അയേഷ പ്രതിയാണെന്നും ഇവർക്കെതിരേ ബെംഗളൂരുവിലും മുൾബാഗലിലും നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
മാഗഡി റോഡ് ബിന്നി മിൽസിന് സമീപത്തുവെച്ചാണ് നവജാത ശിശുവുമായി അയേഷയെ പ്രദേശവാസികൾ കണ്ടത്. കുഞ്ഞിനെ എടുക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പരിചയക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ അയേഷയെ ചോദ്യം ചെയ്യുകയായിരുന്നു. പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് യുവതി സമ്മതിച്ചത്.
കുഞ്ഞിന്റെ അമ്മ ഉറങ്ങുന്നസമയത്താണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് പോലീസിന് അയേഷ നൽകിയ മൊഴി. അതേസമയം മോഷ്ടിച്ച ആറ് മൊബൈൽഫോണുകളും അയേഷയിൽനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.