കർണാടകയിൽ ജെഡിഎസ് എംഎൽഎയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ
ബെംഗളൂരു: കർണാടകയിൽ ജെഡിഎസിന്‍റെ തുമകുരു റൂറൽ എംഎൽഎ ഗൗരി ശങ്കറിനെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. വ്യാഴാഴ്ചയാണ് ഗൗരി ശങ്കറിനെ അയോഗ്യനാക്കി കർണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ, സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സാഹചര്യം കണക്കിലെടുത്ത് കോടതി വിധി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.
വ്യാജ ബോണ്ടുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഗൗരി ശങ്കറിനെ അയോഗ്യനാക്കിയത്. ശങ്കറിന്‍റെ അയോഗ്യത ജെഡിഎസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 32 വയസുള്ള ആളുകൾക്ക് 16,000 വ്യാജ പോളിസി ഇൻഷുറൻസ് ബോണ്ടുകൾ വിതരണം ചെയ്തുവെന്നാരോപിച്ച് ജെഡിഎസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരുന്നു.
2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം വ്യാജ ബോണ്ടുകൾ വിതരണം ചെയ്തതെന്ന് ഗൗരി ശങ്കറിനെതിരായ പരാതിയിൽ വ്യക്തമാക്കിയിരുന്നു. 2018ൽ 5640 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഗൗരി ശങ്കർ വിജയിച്ചത്. 2008ൽ മധുഗിരി നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇദ്ദേഹം മത്സരിച്ച് വിജയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.