നിയമസഭ തിരഞ്ഞെടുപ്പ്; സിദ്ധരാമയ്യയെ നേരിടാൻ മകനെ കളത്തിലിറക്കുമെന്ന് യെദിയൂരപ്പ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാൻ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി മുതിർന്ന ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ. ബെംഗളൂരുവിൽ അടിയന്തരമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു യെദിയൂരപ്പയുടെ പ്രഖ്യാപനം.
കർണാടകയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മുൻ മുഖ്യമന്ത്രി കൂടിയായ യെദിയൂരപ്പയാണ്.
ഇത്തവണ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തിൽനിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നേരത്തെ കോലാർ മണ്ഡലത്തിൽ നിന്നും സിദ്ധരാമയ്യ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കളുടെ മണ്ഡലങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നു.
നിലവിൽ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയാണ് ഇവിടത്തെ എം.എൽ.എ. കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. എന്നാൽ തന്റെ മകൻ ബി.വൈ വിജയേന്ദ്ര വരുണയിൽനിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദിയൂരപ്പ പറഞ്ഞു.
അതേസമയം ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 സീറ്റിൽ കൂടുതൽ നേടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. എന്നാൽ 150 ലേറെ സീറ്റുകളിൽ വിജയിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.