നിയമസഭ തിരഞ്ഞെടുപ്പ്; ഇതുവരെ പിടികൂടിയത് 375 കോടി മൂല്യമുള്ള വസ്തുക്കൾ
ബെംഗളൂരു: നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഇതുവരെ എൻഫോഴ്സ്മെന്റ് സംഘങ്ങൾ വിവിധ പരിശോധനയിൽ പിടിച്ചെടുത്തത് 375 കോടി രൂപയുടെ പണവും മറ്റു വസ്തുക്കളും. മാർച്ച് 29ന് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നത് മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകിട്ടോടെ കർണാടകയിൽ പരസ്യ പ്രചാരണം സമാപിച്ചിരുന്നു.
ഞായറാഴ്ച രാത്രി വരെ 7.09 കോടിയുടെ വസ്തുക്കൾ മാത്രമായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ചത്തേതും കൂടിയാകുമ്പോൾ ആകെ 375 കോടിയുടെ വസ്തുക്കളാണ് വിവിധ ഏജൻസികൾ പിടിച്ചെടുത്തതെന്ന് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരികൾ അറിയിച്ചു.
പിടിച്ചെടുത്തവയിൽ 147 കോടി രൂപയുടെ കറൻസി നോട്ടുകളും ഉൾപ്പെടുന്നു. 84 കോടി രൂപ മൂല്യം വരുന്ന 22.27 ലക്ഷം ലീറ്റർ മദ്യം, 97 കോടി രൂപ മൂല്യം വരുന്ന സ്വർണവും (179 കിലോ) വെള്ളിയും (669 കിലോ) സൗജന്യമായി നൽകാൻ എത്തിച്ച 24 കോടി രൂപ വിലവരുന്ന സാധനസാമഗ്രികളും 24 കോടി രൂപ മൂല്യം വരുന്ന 1954 കിലോ ലഹരിപദാർഥങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതുവരെ 2,896 എഫ്ഐആറാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് (മാർച്ച് 9 മുതൽ മാർച്ച് 27 വരെ) ആകെ 58 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്ക്വാഡുകൾ, എസ്എസ്ടികൾ, പൊലീസും ചേർന്നു വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.