ബിജെപിക്ക് ആശ്വാസമായി ഉത്തർപ്രദേശ്; മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റം
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ ബിജെപിക്ക് ആശ്വസമായി ഉത്തർപ്രദേശിലെ സ്ഥിതിഗതികൾ. ഉത്തർപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടി. തിരഞ്ഞെടുപ്പ് നടന്ന 17 തദ്ദേശസ്ഥാപനങ്ങളിലും ബിജെപിയാണ് മുന്നിൽ. 17 ഇടത്തും മേയർസ്ഥാനം സ്വന്തമാക്കിയ ബിജെപി 1401 വാർഡുകളിൽ പകുതിയോളം വാർഡുകളും ജയിച്ചുകയറി.
യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യകക്ഷിയായ അപ്‌നാദളാണ് വിജയിച്ചത്. സമാജ്‌വാദി പാർട്ടിക്കെതിരെയായിരുന്നു വിജയം. സുഅർ മണ്ഡലത്തിൽ അപ്നാദളിന്റെ ഷഫീക്ക് അഹമ്മദ് അൻസാരിയും ഛാൻബെ മണ്ഡലത്തിൽ റിങ്കി കോളുമാണ് വിജയിച്ചത്.
അതേസമയം ഒഡിഷയിലെ ജാർസുഗുഡ നിയമസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയം രുചിച്ചു. ബിജെഡി സ്ഥാനാർഥി ദിപള്ളി ദാസ് 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ തൻകദാർ ത്രിപാദിയെയാണ് തോൽപ്പിച്ചത്.
പഞ്ചാബിലെ ജലന്ധർ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥി സുശീൽ കുമാർ റിങ്കു കോൺഗ്രസിന്റെ കരംജിത് കൗറിനെ തോൽപ്പിച്ചു. 58000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എഎപി സ്ഥാനാർഥിയുടെ വിജയം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ച സന്തോഷ് ചൗധരിയുടെ ഭാര്യയാണ് കരംജിത് കൗർ. സന്തോഷ് ചൗധരിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.