ദി കേരള സ്റ്റോറി നിർബന്ധമായും കാണണമെന്ന കോളേജ് നോട്ടീസ് റദ്ദാക്കി സർക്കാർ

ബെംഗളൂരു: ദി കേരള സ്റ്റോറി സിനിമ കാണണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ട് കർണാടക ബാഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളേജ് പുറത്തിറക്കിയ സർക്കുലർ സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു കോളേജ് അധികൃതർ ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. സി. ദാസാണ് ഇതിനെക്കുറിച്ച് നോട്ടീസ് പുറപെടുവിച്ചത്. എല്ലാ വിദ്യാർഥിനികളും കോളേജിന് സമീപമുള്ള ശ്രീനിവാസ് തീയേറ്ററിൽ പോയി സിനിമ കാണണമെന്നും ടിക്കറ്റ് സൗജന്യമാണെന്നും നോട്ടീസിൽ അറിയിച്ചു. കൂടാതെ ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസും ഇതിനായി നിർത്തിവച്ചു.
ബി.എ.എം.എസ്., പി. ജി. കോഴ്സുകളിലെ വിദ്യാർഥിനികളോടാണ് കോളേജ് മാനേജ്മെന്റ് സിനിമ കാണാൻ ആവശ്യപ്പെട്ടത്. എന്നാൽ കോളേജ് നടപടിക്കെതിരെ കർണാടക ജാഗ്രത നാഗരിരു സംഘടനയുടെ നേതൃത്വത്തിൽ കന്നട എഴുത്തുകാരായ കെ. മരുളസിദ്ധപ്പ, എസ്.ജി. സിദ്ധാരാമയ്യ, വിദ്യാഭ്യാസ പ്രവർത്തകൻ വി.പി. നിരഞ്ജനാരാധ്യ എന്നിവർ മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തു നൽകി.
തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ബാഗൽകോട്ട് ജില്ല ഡെപ്യൂട്ടി കമ്മീഷണർ പി. സുനിൽ കുമാറിന് മുഖ്യമന്ത്രി നിർദേശം നൽകി. അദ്ദേഹം തഹസിൽദാറെ നേരിട്ട് കോളേജിൽ അയച്ച് നോട്ടീസ് പിൻവലിപ്പിച്ചു. അഖില ഭാരത ജനവാദി മഹിള സംഘടനയും കോളേജ് അധികൃതരുടെ നോട്ടീസിന് എതിരെ രംഗത്ത് വന്നിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.