കേന്ദ്രമന്ത്രിക്കെതിരായ വധഭീഷണി; പ്രതിക്ക് തീവ്രവാദ ബന്ധമെന്ന് എൻഐഎ
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ഹിൻഡൽഗ ജയിലിൽ നിന്ന് ഒരു തടവുകാരൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഭീഷണിപ്പെടുത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് ഏറ്റെടുത്തിരുന്നു. പ്രതിക്ക് തീവ്രവാദ ബന്ധം വെളിപ്പെട്ടതായി എൻഐഎ അറിയിച്ചു.
മംഗളൂരു സ്വദേശിയും മറ്റ് നിരവധി കേസുകളിലെ മുഖ്യപ്രതിയുമായ ജയേഷ് പൂജാരി എന്ന ജയേഷ് കാന്ത ജനുവരി 14, മാർച്ച് 21 തീയതികളിൽ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്ക് വിളിച്ച് മന്ത്രി 100 കോടി രൂപ നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസിൽ ബോംബ് സ്ഥാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു.
മാർച്ച് 21ന് 10 കോടി രൂപ ആവശ്യപ്പെട്ട് തടവുകാരൻ മന്ത്രിയുടെ നാഗ്പൂരിലെ പബ്ലിക് റിലേഷൻസ് ഓഫീസിലേക്ക് മൂന്ന് ഫോൺ കോളുകൾ നടത്തി. പണം നൽകിയില്ലെങ്കിൽ മന്ത്രിയെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. നാഗ്പൂർ പോലീസ് ഗഡ്കരിയുടെ വസതിയിലും ഓഫീസുകളിലും സുരക്ഷ ശക്തമാക്കുകയും കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി, നാഗ്പൂർ പോലീസ് ഹിൻഡൽഗ ജയിലിൽ എത്തി ചോദ്യം ചെയ്ത ശേഷം മാർച്ച് 28 ന് ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ഒരു മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും പിടിച്ചെടുത്ത് നാഗ്പൂർ ജയിലിലേക്ക് മാറ്റിയിരുന്നു.
എന്നാൽ പിന്നീട് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ബെംഗളൂരുവിൽ നിന്നുള്ള നാലുപേരുമായി തനിക്ക് ബന്ധമുണ്ടെന്ന് ജയേഷ് സമ്മതിച്ചിരുന്നു. താൻ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് ഇയാൾ മന്ത്രിയോടും ഫോണിൽ പറഞ്ഞിരുന്നു. തുടർന്ന് മഹാരാഷ്ട്ര പോലീസ് ഈ വിവരം എൻഐഎയുമായി പങ്കുവച്ചു. തുടർന്നാണ് കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചത്. ജയേഷ് പറഞ്ഞ നാല് പേർക്കെതിരെ എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.