വാടക ചോദിച്ച വീട്ടുടമസ്ഥയെ വാടകക്കാരായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ വാടക തുക ചോദിച്ച വീട്ടുടമസ്ഥയെ വാടകക്കാരനും മകനും ചേർന്ന് ആക്രമിച്ചു. മുനേശ്വര നഗറിലാണ് സംഭവം. വീടിന്റെ വാടക ചോദിച്ച ശ്രീദേവിയെയാണ് വാടകക്കാരനായ നസീർ, മകൻ സദ്ദാം എന്നിവർ ചേർന്ന് ആക്രമിച്ചത്.
ശ്രീദേവി വാടകയുടെ പണം ഓൺലൈനിന് പകരം നേരിട്ട് മാത്രമാണ് വാടകക്കാരിൽ നിന്നും വാങ്ങാറുള്ളത്. എന്നാൽ വടക്കാരനായ നസീർ കഴിഞ്ഞ മൂന്ന് മാസമായി വാടക നൽകിയിരുന്നില്ല. ഇത് ചോദ്യം ചെയ്യാൻ പോയ ശ്രീദേവിയെ നസീർ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നാൽ ഇക്കാര്യം പോലീസിൽ അറിയിക്കുമെന്ന് ശ്രീദേവി പറഞ്ഞതോടെ നസീർ മകനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.
തുടർന്ന് ജോലിസ്ഥലത്ത് നിന്നുമെത്തിയ സദ്ദാം ശ്രീദേവിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയിലും മുറിവേറ്റ ശ്രീദേവിയെ മറ്റു വാടകക്കാർ ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബെംഗളൂരു സൗത്ത് ഈസ്റ്റ് ലിമിറ്റിനു കീഴിലുള്ള ബന്ദേപാളയ പോലീസ് സ്റ്റേഷനിൽ ശ്രീദേവി പരാതി നല്‍കി. അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഒളിവിൽ പോയിട്ടുണ്ടെന്നും, ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.