തെരുവുനായകളെ നിരീക്ഷിക്കാൻ മൈക്രോചിപ്പുകൾ ഉപയോഗിക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളെ നിരീക്ഷിക്കാന്‍ മൈക്രോചിപ്പുകള്‍ ഉപയോഗിക്കുന്നതിനൊരുങ്ങി ബിബിഎംപി. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുമായി ബിബിഎംപി ചർച്ച ആരംഭിച്ചിട്ടുണ്ട്. തെരുവുനായകളുടെ കഴുത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.
വളണ്ടിയര്‍മാര്‍ക്ക് അവരുടെ സെല്‍ഫോണിലെ ഒരു ആപ്പിന്റെ സഹായത്തോടെ നായയുടെ കഴുത്ത് ഭാഗം സ്‌കാന്‍ ചെയ്താല്‍ അതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനാകും. കുത്തിവയ്പ്പ് ആവര്‍ത്തിക്കുന്നത് തടയാനും തെരുവുനായ്ക്കളെ പിടികൂടി ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിക്കാനുമാണ് നടപടിയെന്ന് ചീഫ് കമ്മീഷണർ പറഞ്ഞു.
മാത്രമല്ല നായയുടെ ജനന നിയന്ത്രണ ശസ്ത്രക്രിയയുടെയും വാക്‌സിനേഷന്റെയും തീയതികള്‍, ലിംഗഭേദം, പ്രാദേശിക ഐഡന്റിറ്റി എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പ്രസ്തുത ചിപ്പില്‍ ഉള്‍പ്പെടുത്തും.
ബിബിഎംപിയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2.3 ലക്ഷം തെരുവുനായകളുടെ ജനന നിയന്ത്രണ ശസ്ത്രക്രിയകള്‍ ബിബിഎംപി നടത്തിയിട്ടുണ്ട്. അതേസമയം 3.5 ലക്ഷത്തിലധികം നായ്ക്കള്‍ക്ക് പേവിഷ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും മൈക്രോചിപ്പുകള്‍ ബിബിഎംപിയെ സഹായിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.