പാർട്ടിക്കെതിരെ പ്രവർത്തിച്ച മുൻ എംഎൽഎയെ പുറത്താക്കി ബിജെപി

ബെംഗളൂരു: ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ച മുൻ എംഎൽഎയെ പുറത്താക്കി ബിജെപി. ദാവൻഗെരെ ജില്ലയിലെ ജാഗലൂരു മണ്ഡലത്തിൽനിന്നുള്ള മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ടി. ഗുരുസിദ്ധനഗൗഡയെയാണ് പുറത്താക്കിയത്. ഇദ്ദേഹത്തിന്റെ മക്കളും പാർട്ടിയുടെ മണ്ഡലത്തിലെ നേതാക്കളുമായ ടി.ജി. അരവിന്ദ്കുമാർ, ടി.ജി. പവൻകുമാർ, ഡോ. ടി.ജി. രവികുമാർ എന്നിവരെയും പാർട്ടി പുറത്താക്കി.
ബിജെപിയുടെ സ്ഥിരം മണ്ഡലമായിരുന്നു ജാഗലൂരു. എന്നാൽ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ ബി. ദേവേന്ദ്രപ്പയാണ് വിജയിച്ചത്. ഗുരുസിദ്ധനഗൗഡയുടെയും മക്കളുടെയും പാർട്ടിവിരുദ്ധ പ്രവർത്തനം മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങാനിടയാക്കിയെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. പാർട്ടി സ്ഥാനാർഥിക്കെതിരേ മുൻ എംഎൽഎയും മക്കളും പ്രവർത്തിച്ചുവെന്നും നേതൃത്വം കണ്ടെത്തി. സംസ്ഥാന അച്ചടക്കസമിതി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി.
ഗുരുസിദ്ധനഗൗഡയെയും മക്കളെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറുവർഷത്തേക്ക് മാറ്റിനിർത്താൻ അച്ചടക്കസമിതി അധ്യക്ഷൻ ലിംഗരാജ് പാട്ടീൽ നിർദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.