Follow the News Bengaluru channel on WhatsApp

പൂച്ച കിണറ്റില്‍ വീണു; രക്ഷിക്കാൻ ശ്രമിച്ച 50കാരന് ദാരുണാന്ത്യം

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ അമ്പതുകാരന്‍ മരിച്ചു. ഒഡിഷ പാട്യ യെില്‍വേ സ്റ്റേഷനുസമീപത്താണ് അപകടമുണ്ടായത്. ഗഞ്ജം സ്വദേശിയായ ഐസ്‌ക്രീം വില്‍പനക്കാരന്‍ സിബറാം സാഹുവാണ് മരിച്ചത്.

സിബറാമിന്റെ മൃതശരീരം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. കിണറ്റിനുള്ളില്‍ പ്രാണവായുവിന്റെ അഭാവം മൂലം ശ്വാസംമുട്ടിയാകാം സിബറാമിന്റെ മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കിണറ്റില്‍ പൂച്ച വീഴുന്നതുകണ്ട സിബറാം കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിബറാം പുറത്തുവരാത്തതിനെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ സിബറാമിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇരുവരേയും അഗ്‌നിരക്ഷാസേന പുറത്തെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണംചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.