എസ്.കെ. നായർ രചിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് പുസ്തക പ്രകാശനം നവംബർ 26 ന്
ബെംഗളൂരു: എസ്.കെ. നായർ രചിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാ സമാഹാരത്തിൻ്റെ പ്രകാശനം നവംബർ 26 ന് രാവിലെ 10.30 ന് ബെംഗളൂരു വിജിനാപുര ജൂബിലി സ്കൂളിൽ നടക്കും. ബാംഗ്ലൂർ റൈറ്റേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേരളസമാജം ദൂരവാണിനഗർ പ്രസിഡണ്ട് മുരളീധരൻ നായർ പുസ്തകം പ്രകാശനം ചെയ്യും. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ കഥയും കലഹവും എന്ന വിഷയത്തിൽ സംസാരിക്കും. ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. സുജിലി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എസ്.കെ. നായർ കഴിഞ്ഞ 48 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം. ബെംഗളൂരുവിലെ ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനായിരുന്നു. ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി, കേരളസമാജം ദൂരവാണിനഗർ പ്രസിഡണ്ട് എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയിൽ പന്ത്രണ്ടുവർഷം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു.
എഴുത്തിന് പുറമെ നാടക സാംസ്കാരിക രംഗത്തും സജീവമാണ്. പൂച്ചക്കണ്ണി സുന്ദരിയാണ് ആദ്യ പുസ്തകമാണ്. 12 കഥകളുള്ള ചിരിക്കുന്ന ചെരുപ്പുകൾ എന്ന രണ്ടാമത്തെ പുസ്തകം ഉടൻ പുറത്തിറങ്ങും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.