അഭിഭാഷകന് പോലീസ് സ്റ്റേഷനിൽ മർദനം; കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ
ബെംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകനെ ചിക്കമഗളൂരു ടൗൺ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. അഡ്വ. പ്രീതത്തിനാണ് പോലീസ് മർദനമേറ്റത്.
ഗുരുതരമായി പരുക്കേറ്റ അഭിഭാഷകൻ പ്രീതം ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ സംഭവത്തിൽ ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകർ ആരോപിച്ചു. മംഗളുരു, ബെംഗളൂരു ബാർ അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പെടെയുള്ള അഭിഭാഷകരാണ് പ്രതിഷേധം നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രീതത്തെ പോലീസുകാർ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. മാത്രമല്ല, ഒരു
സബ് ഇൻസ്പെക്ടറേയും അഞ്ച് പോലീസുകാരേയും സസ്പെൻഡും ചെയ്തിരുന്നു. എന്നാൽ ഇതോടെ പോലീസ് അന്വേഷണം നിർത്തിയെന്നും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും ബർ അസോസിയേഷൻ അംഗങ്ങൾ ആരോപിച്ചു.
അതേസമയം പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ചിക്കമഗളുരു ടൗൺ സ്റ്റേഷനിലെ മറ്റ് പോലീസുകാരും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. പ്രീതം പോലീസുകാരെയാണ് മർദിച്ചതെന്നും സസ്പെൻഷൻ അനാവശ്യമാണെന്നും പോലീസുകാർ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈയും, ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയും ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.