ദസറ ആന അർജുനയെ സംസ്കരിച്ചു
ബെംഗളൂരു: ഹാസൻ സക്ലേഷ്പുരിൽ കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിനിടെ ചെരിഞ്ഞ മൈസൂരു ദസറ ആന അർജുനയെ (64) സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. സകലേഷ്പൂരിലെ യെസ്ലൂർ ഗ്രാമത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ അർജുനന്റെ കൊമ്പുകൾ സംസ്കരിക്കുന്നതിന് മുമ്പ് നീക്കം ചെയ്തു. 2012-നും 2019-നും ഇടയിൽ എട്ട് തവണ സുവർണ രഥം വഹിച്ച ആനയാണ് അർജുന.
കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഇടുന്നതിനിടെ ഇതില്‍ ഒരെണ്ണം അര്‍ജുനയെ ആക്രമിക്കുകയായിരുന്നു. 15 മിനിറ്റ് നേരമാണ് ആക്രമണം നീണ്ടുനിന്നത്. കാട്ടാനയുടെ ആക്രമണം കണ്ട് മറ്റു കുങ്കിയാനകള്‍ മാറിനിന്നു. വനം വകുപ്പ് ആകാശത്തേയ്ക്ക് തുടര്‍ച്ചയായി വെടിയുതിര്‍ത്തതോടെയാണ് അര്‍ജുനയെ ആക്രമിക്കുന്നതില്‍ നിന്ന് കാട്ടാന വിട്ടുനിന്നത്.
അര്‍ജുനയ്ക്ക് കഴുത്തിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് ആന ചെരിഞ്ഞത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ അർജുനയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി.
Heartrending scenes were witnessed in Karnataka as the mahout of the deceased elephant Arjuna, who passed away in a confrontation with a wild elephant, couldn’t control his tears!
Arjuna had carried the golden howdah as many as 8 times during the Dussehra procession in Mysuru.… pic.twitter.com/juA7meyyFg
— NewsFirst Prime (@NewsFirstprime) December 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.