കുടകിൽ കോഫി എസ്റ്റേറ്റ് ഉടമയായ യുവതിയും രണ്ട് പെൺമക്കളും മുങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: ദക്ഷിണ കുടകിലെ ശ്രീമംഗളയിൽ എസ്റ്റേറ്റ് ഉടമയായ യുവതിയും രണ്ടു പെൺമക്കളും പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഫി എസ്റ്റേറ്റ് ഉടമയും ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്‌മെന്റ് പ്രോജക്ട് (എസ്‌കെഡിആർഡിപി) പ്രതിനിധിയുമായ അശ്വിനി (48), മക്കളായ നിഖിത(21), നവ്യ(18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹുഡികേരി ഗ്രാമത്തിലെ വീട്ടിൽ നിന്ന് അശ്വിനിയും മക്കളും സ്കൂട്ടറിൽ കയറി പോവുന്നത് അയൽക്കാർ കണ്ടിരുന്നു. എന്നാല്‍ പിന്നീട് അവരുടെ വളർത്തു നായ വിശന്ന് കുരക്കുന്നത് കേട്ട് അയൽക്കാർ ചെന്നു നോക്കിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അവർ അശ്വിനിയുടെ മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ മറുപടി ഉണ്ടായില്ല. അശ്വിനിയും പെൺമക്കളും ഇഗുണ്ടയ്ക്കടുത്തുള്ള ഹൈസോഡ്‌ലൂർ ഗ്രാമത്തിലെ എസ്റ്റേറ്റിലേക്ക് പോയിരിക്കുമെന്ന് കരുതി ബന്ധുക്കളും പ്രദേശവാസികളും കോഫി എസ്റ്റേറ്റിലെത്തി നടത്തിയ തെരച്ചിലിൽ അവിടെ പുഴക്കരികെ നിറുത്തിയിട്ട സ്കൂട്ടർ കണ്ടെത്തി.
പുഴക്കരയിൽ നവ്യയുടെ വസ്ത്രങ്ങളും മൂന്നു പേരുടേയും ചെരിപ്പുകളും ഉണ്ടായിരുന്നു. അപകടം മണത്ത നാട്ടുകാർ വിവരം നൽകിയതനുസരിച്ച് എത്തിയ ശ്രീമംഗള പോലീസും അഗ്നിശമന സേനയും നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങളും പുഴയിൽ നിന്ന് മുങ്ങിയെടുത്തു. കുളിക്കാനിറങ്ങിയ നവ്യ ഒഴുക്കിൽ പെട്ടപ്പോൾ അമ്മയും ചേച്ചിയും രക്ഷിക്കാൻ ഇറങ്ങിയെന്നും എന്നാല്‍ ഇത് വന്‍ ദുരന്തത്തിലേക്ക് നയിച്ചുവെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.