നന്ദി ഹിൽസിലേക്കുള്ള ആദ്യ ഇലക്ട്രിക് ട്രെയിൻ 11 മുതൽ
ബെംഗളൂരു: നന്ദി ഹിൽസിലേക്കുള്ള ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് ഡിസംബർ 11 മുതൽ ആരംഭിക്കും. എയർപോർട്ട് റൂട്ടിൽ ദേവനഹള്ളിയിൽ നിന്ന് ചിക്കബല്ലാപുരിലേക്ക് സർവീസ് നടത്തുന്ന മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് നന്ദി ഹിൽസിലേക്കും സർവീസ് നടത്തുക.
നന്ദിയിലേക്ക് നേരത്തെ തന്നെ ഇ – ട്രെയിൻ സർവീസ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി യെലഹങ്കയ്ക്കും ചിക്കബല്ലാപുരിനും ഇടയിലുള്ള വൈദ്യുതീകരണം 2022 മാർച്ചിൽ പൂർത്തിയായെങ്കിലും ഈ റൂട്ടിൽ ഇലക്ട്രിക് ട്രെയിനുകൾ അവതരിപ്പിക്കുന്നത് നിരവധി സാങ്കേതിക കാരണങ്ങളാൽ വൈകിയിരുന്നു.
നിലവിൽ, 06387/06388 കെഎസ്ആർ ബെംഗളൂരു-കോലാർ-കന്റോൺമെന്റ് ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു), 16549/16550 കെഎസ്ആർ ബെംഗളൂരു-കോലാർ-കെഎസ്ആർ ബെംഗളൂരു ഡെമു തുടങ്ങിയ ട്രെയിനുകൾ നന്ദി സ്റ്റേഷനിൽ നിർത്തുന്നുണ്ട്. എന്നിരുന്നാലും, ഈ ട്രെയിനുകൾക്ക് ബേട്ടഹലസൂർ, ദൊഡ്ഡജാല, ചന്നസാന്ദ്ര തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല.
നന്ദി സ്റ്റേഷനിൽ ഇറങ്ങിയാലും നന്ദി ഹിൽസിലേക്ക് പോകാൻ യാത്രക്കാർ പിന്നെയും ബുദ്ധിമുട്ടിയിരുന്നു. ഇതിനാണ് പരിഹാരമായിരിക്കുന്നത്. ഡിസംബർ 11ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്രെയിൻ സർവീസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.