ജയില്‍വാസത്തിനിടെ പുസ്തക രചന; പുസ്തക പ്രകാശനത്തിന് റിപ്പര്‍ ജയാനന്ദന് പരോള്‍
പുസ്തക പ്രകാശനം നടത്താൻ റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. അഞ്ച് കൊലപാതക കേസുകളില്‍ പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ കഴിഞ്ഞ 17 വര്‍ഷമായി വിയൂരിലെ അതീവ സുരക്ഷാ ജയിലിലാണ് കഴിയുന്നത്. തടവില്‍ കഴിയുന്നതിനിടയില്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് പകല്‍ പരോളാണ് അനുവദിച്ചിരിക്കുന്നത്.
പുലരി വിരിയും മുമ്പേ എന്നാണ് പുസ്തകത്തിന്റെ പേര്. അഭിഭാഷകയായ മകള്‍ കീര്‍ത്തി വഴി ജയാനന്ദന്റെ ഭാര്യയാണ് പരോളിനായി കോടതിയെ സമീപിച്ചത്. ഈ മാസം 22, 23 ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് പരോള്‍. 23ന് കൊച്ചിയില്‍ ആണ് പുസ്തക പ്രകാശനം. ജയാനന്ദന് സാധാരണ പരോള്‍ അനുവദിക്കാന്‍ നിയമമില്ലെന്നും, എന്നാല്‍ ഭരണഘടന കോടതികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.
ജയില്‍ ഡിജിപിയുടെ അനുമതിയോടെയാണ് റിപ്പര്‍ ജയാനന്ദന്‍ പുസ്തകമെഴുതിയത്. പിന്നീട് പ്രകാശനം ചെയ്യാനും അനുമതി ലഭിച്ചു. പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് പുലരി വിരിയും മുമ്പേ എന്ന പുസ്തകത്തിന്റെ പ്രസാധകര്‍. പ്രകാശന ചടങ്ങിനായി 30 ദിവസത്തെ പരോളാണ് ജയാനന്ദന്‍ ഡിജിപിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഡിജിപി തീരുമാനമെടുത്തില്ല. ഇതോടെ മകള്‍ കീര്‍ത്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.