മെയ്തികൾക്ക് പട്ടികവർഗ സംവരണം ലഭിക്കില്ല; മണിപ്പൂരിൽ കലാപത്തിനിടയാക്കിയ വിവാദ ഉത്തരവ് തിരുത്തി ഹൈക്കോടതി
ഇംഫാൽ: മണിപ്പൂരിൽ മാസങ്ങൾ നീണ്ട കലാപത്തിന് കാരണമായ കോടതിവിധി തിരുത്തി മണിപ്പുർ ഹൈക്കോടതി. മെയ്തി സമുദായത്തെ പട്ടികവർഗ (എസ്‌ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന സ്വന്തം ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽശില്ലുവിന്റെ ബെഞ്ച് ഉത്തരവിൽ നിന്ന് വിവാദ ഖണ്ഡിക നീക്കം ചെയ്തു. മെയ്തി സമുദായത്തിന് എസ്ടി പദവി നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
നിയമത്തെ മനസിലാക്കിയതിലുള്ള അപാകത കാരണമാണ് ഈ വിധി ഉണ്ടായതെന്നും അതിനാലാണ് ഈ ഖണ്ഡിക എടുത്ത് മാറ്റുന്നതെന്നും ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽശില്ലു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റിട്ട് ഹർജി പരിഗണിക്കുന്ന സമയത്ത് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടു എന്നും നിയമത്തെ തെറ്റിദ്ധരിച്ചതിലൂടെയാണ് വിധി ഉണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു.
2023 മാർച്ച് 27ന് അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന എം വി മുരളീധരനാണ് വിവാദ ഉത്തരവ് പുറപ്പെടുവിക്കുന്നത്.. മെയ്തികൾക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ കുക്കി വിഭാഗത്തിൽ നിന്നുള്ളവർ രംഗത്തെത്തിയിരുന്നു. അത് കോടതി തള്ളിയിരുന്നു. തുടർന്ന് പ്രസ്താവിച്ച വിധിയെ തുടർന്നാണ് കഴിഞ്ഞ മെയ് മാസം മണിപ്പൂരിൽ വംശീയകലാപം ആരംഭിക്കുന്നത്. നൂറുകണക്കിന് പേരുടെ ജീവനെടുത്ത കലാപം ഇപ്പോഴും തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.