ബെംഗളൂരു ചലച്ചിത്രോത്സവം; ‘ബോൺഷർ ടിസിനോ’ ഉദ്ഘാടന ചിത്രം
ബെംഗളൂരു : പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പീറ്റർ ലൂയിസിയുടെ സ്വിറ്റ്‌സർലൻഡ് സിനിമ ‘ബോൺഷർ ടിസിനോ’ ഉദ്ഘാടന ചിത്രമാകും. ബഹുഭാഷകള്‍ സംസാരിക്കുന്ന ഒരു രാജ്യത്ത് ദേശീയ ഭാഷയായി ഒരൊറ്റ ഭാഷ മാത്രം തിരഞ്ഞെടുക്കാനുള്ള പൊതുവോട്ടെടുപ്പ് നടക്കുകയും തുടർന്ന് ഭാഷയുടെ പേരില്‍ രാജ്യമാകെ പ്രതിസന്ധിയിലാകുന്നതുമാണ് ‘ബോൺഷർ ടിസിനോ’യുടെ പശ്ചാത്തലം
എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 50-ലധികം രാജ്യങ്ങളിൽനിന്നുള്ള 180 സിനിമകകളാണ് പ്രദര്‍ശിപ്പിക്കുക. ഫെബ്രുവരി 29 ന് വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ സാംസ്കാരിക പരിപാടി ഉദ്ഘാടനചടങ്ങില്‍ നടക്കും. കന്നഡ, ഇന്ത്യൻ, ഏഷ്യൻ, സമകാലീന ലോകസിനിമ എന്നീ വിഭാഗങ്ങളില്‍ മത്സരം നടക്കും. മാർച്ച് ഏഴിന് അവാർഡ് വിതരണത്തോടെ വിധാൻസൗധയിലെ ബാങ്ക്വെറ്റ് ഹാളിൽ സമാപനച്ചടങ്ങ് നടക്കും. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് അധ്യക്ഷത വഹിക്കും.
പിവിആർ സിനിമാസ്, ഓറിയോൺ മാൾ, സുചിത്ര സിനിമാ ആൻഡ് കൾച്ചറൽ അക്കാദമി, കർണാടക ചലച്ചിത്ര കലാവിദര സംഘത്തിലെ ഡോ രാജ്കുമാർ ഭാവന എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. 28-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതുവരെ 2000 പ്രതിനിധികൾ രജിസ്റ്റർചെയ്തതായി ഫെസ്റ്റിവൽ കോർ കമ്മിറ്റി ചെയർമാൻ ഡോ. ത്രിലോക് ചന്ദ്ര പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.