സൗജന്യ വിതരണത്തിനെത്തിച്ച ജലം അനധികൃതമായി വിറ്റു; ടാങ്കർ ഡ്രൈവർക്കെതിരെ കേസ്
ബെംഗളൂരു: സൗജന്യമായി വിതരണം ചെയ്യാനുള്ള കുടിവെള്ളം അനധികൃതമായി വിറ്റതിന് വാട്ടർ ടാങ്കർ ഡ്രൈവർക്കെതിരെ കേസെടുത്തു. നഗരത്തിൽ ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അയച്ച ടാങ്കർ ജലമാണ് ഡ്രൈവർ അനധികൃതമായി സ്വകാര്യ വ്യക്തിക്ക് വിറ്റത്.
അനുവദിച്ച ജലം എത്താത്തതിനെ തുടർന്ന് പൊതുജനം പരാതി ഉന്നയിച്ചതോടെയാണ് ബിഡബ്ല്യുഎസ്എസ്ബി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് ജലം സ്വകാര്യ വ്യക്തിക്ക് വിറ്റതായി കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിലെ ജലക്ഷാമം കണക്കിലെടുത്ത് 200 വാട്ടർ ടാങ്കറുകൾ അടുത്തിടെ ബിബിഎംപി വാടകക്കെടുത്തിരുന്നു. നിലവിൽ ഇവ ഉപയോഗിച്ചാണ് കാവേരി ജലം ലഭിക്കാത്ത പ്രദേശങ്ങളിലേക്ക്
ബിഡബ്ല്യൂഎസ്എസ്ബി ജലം എത്തിക്കുന്നത്. വരും ദിവസങ്ങളിൽ ടാങ്കർ ജലം എല്ലായിടങ്ങളിലും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേകസംഘം രൂപീകരിക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.