ഐപിഎൽ 2024; ലഖ്‌നൗവിനെതിരേ അനായാസ ജയവുമായി ഡല്‍ഹി
ഐപിഎൽ 17-ാം സീസണിൽ രണ്ടാം ജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിനാണ് ഡൽഹി തകർത്തത്. ലഖ്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 11 പന്ത് ബാക്കിനിൽക്കേ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജെയ്ക് ഫ്രേസർ മഗ്രുക്ക്, ക്യാപ്റ്റൻ ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരുടെ ബാറ്റിങ്ങാണ് ഡൽഹിയുടെ ജയം അനായാസമാക്കിയത്.
ഡൽഹിയുടെ മികവുറ്റ ബൗളിങ്ങാണ് ലഖ്നൗവിന് കാര്യങ്ങൾ കടുപ്പമാക്കിയത്. നാല് ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ബൗളിങ്ങിൽ തിളങ്ങിയത്. ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിനെ നഷ്ടമായി. 13 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 19 റൺസെടുത്താണ് ഡിക്കോക്ക് മടങ്ങിയത്. പിന്നാലെ മോശം ഫോം തുടരുന്ന ദേവ്ദത്ത് പടിക്കൽ (3) വന്നപോലെ മടങ്ങി.
പിന്നാലെ എട്ടാം ഓവറിൽ മാർക്കസ് സ്റ്റോയ്നിസിനെയും (8), നിക്കോളാസ് പുരനെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി കുൽദീപ് ലഖ്നൗവിനെ ഞെട്ടിച്ചു. തുടർന്ന് 10-ാം ഓവറിൽ ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലിനെയും പുറത്താക്കിയ കുൽദീപ് കളി ഡൽഹിക്ക് അനുകൂലമാക്കി.
22 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 39 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ദീപക് ഹൂഡയും (13 പന്തിൽ 10), ക്രുണാൽ പാണ്ഡ്യയും (3) കാര്യമായ സംഭാവനയില്ലാതെ മടങ്ങുമ്പോൾ ലഖ്നൗ ഏഴിന് 97 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അർഷദിനെ കൂട്ടുപിടിച്ച് ബധോനിയാണ് ടീം സ്കോർ 167-ൽ എത്തിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.