ഐപിഎൽ 2024; സീസണിൽ ഗുജറാത്തിനെതിരേ മൂന്നാം വിജയവുമായി ഡൽഹി
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ അനായാസ വിജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ഗുജറാത്തിനെ വെറും 89 റൺസിന് എറിഞ്ഞിട്ട ഡൽഹി, 8.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ഡൽഹിയുടെ മൂന്നാം ജയമാണിത്. ഇതോടെ ആറു പോയന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി.
ജെയ്ക് ഫ്രേസർ മക്ഗ്രുക് (10 പന്തിൽ 20), ഷായ് ഹോപ്പ് (10 പന്തിൽ 19), ക്യാപ്റ്റൻ ഋഷഭ് പന്ത് (11 പന്തിൽ 16), അഭിഷേപ് പോറൽ (ഏഴു പന്തിൽ 15) എന്നിവരാണ് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചത്. പൃഥ്വി ഷാ ഏഴു റൺസെടുത്ത് പുറത്തായി.
ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യർ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്വന്തം മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറിൽ 89 റൺസിന് കൂടാരം കയറി. ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ചെറിയ സ്കോറാണിത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും ചെറിയ സ്കോറും.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇഷാന്ത് ശർമയും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്നാണ് ഗുജറാത്തിനെ തകർത്തത്. ഖലീൽ അഹമ്മദും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
എട്ടാമനായി ബാറ്റിങ്ങിനെത്തി 24 പന്തിൽ നിന്ന് 31 റൺസെടുത്ത റാഷിദ് ഖാന്റെ ഇന്നിങ്സാണ് ഗുജറാത്തിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. വൃദ്ധിമാൻ സാഹ (2), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8), ഡേവിഡ് മില്ലർ (2), അഭിനവ് മനോഹർ (8) എന്നിവരും ഗുജറാത്തിനു വേണ്ടി പൊരുതി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.