മംഗളൂരു മണ്ണിടിച്ചല്‍ ദുരന്തം; മരണം നാലായി

മംഗളൂരു: മംഗളൂരുവിലെ രണ്ടിടങ്ങളില്‍ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ വീട് തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. പ്രേമയുടെ മകൻ്റെ ഭാര്യ അശ്വിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രേമ പൂജാരി (മുത്തശ്ശി), കാന്തപ്പ പൂജാരി (മുത്തച്ഛൻ), മകൻ സീതാറാം, ഭാര്യ അശ്വിനി, മക്കളായ ആര്യൻ, ആരുഷ്, എന്നിങ്ങനെ കുടുംബത്തിലെ ആറ് പേരാണ് സംഭവസമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നത്. പുലർച്ചെ വീടിനു പിന്നിലെ കുന്നിടിഞ്ഞു വീഴുകയായിരുന്നു.
പ്രേമ പൂജാരിയുടെ മൃതദേഹം ആദ്യം കണ്ടെടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളായ ആര്യനും ആരുഷും പിന്നീട് മരണപ്പെടുകയായിരുന്നു. അശ്വിനിയുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. കാലിനു ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം എന്നിവരും ചികിത്സയിലാണ്.
പ്രദേശവാസികൾ, ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും അശ്വിനിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എന്നാൽ കുട്ടികളെ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ദെർലക്കട്ടെയ്ക്കടുത്ത് കനകരെയിലെ ബെൽമയ്ക്ക് സമീപം വീടിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്ത് വയസുകാരി മരിച്ചു. നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയ്ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
TAGS : LAND SLIDE, MANGALURU
SUMMARY : Landslide in Mangaluru; death toll rises to four.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.