ആശങ്ക ഉയര്‍ത്തി കോവിഡ് വകഭേദം പി വണ്‍ ; പ്രതിരോധ വാക്‌സിനുകളേയും പ്രതിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ബ്രസീലിലെ റിയോഡി ജനീറോയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ പി വണ്‍ സാധാരണ വൈറസുകളെക്കാള്‍ അതിമാരകമെന്ന് ശാസ്ത്രജ്ഞര്‍. സാധാരണ വൈറസിനെക്കാള്‍ രണ്ടരമടങ്ങ് പകര്‍ച്ചാശേഷിയുള്ളതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പകര്‍ച്ചാശേഷിക്കൊപ്പം ആന്റിബോഡികളെ പ്രതിരോധിക്കാനും ‘പി വണ്‍’ വകഭേദത്തിന് കഴിയുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു.
ബ്രസീലില്‍ നിന്നാണ് കോവിഡിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടത്. വൈറസിന്റെ ഈ വകഭേദമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഏറെ രൂക്ഷമാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. ഒരുതവണ രോഗം ബാധിച്ചവര്‍ക്കുപോലും വീണ്ടും രോഗം ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ചെറുപ്പക്കാരെയാണ് കൂടുതല്‍ ബാധിച്ചത്.
ബ്രസീലില്‍ കൊവിഡ് വ്യാപനം ദ്രുതഗതിയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടുചെയ്തതും ഇവിടെയാണ്. നാല്‍പ്പതിലും അതില്‍ താഴെയും പ്രായമുള്ളവരാണ് ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതില്‍ കൂടുതലും. ‘പി വണ്‍’ വൈറസിന്റെ മാരക പ്രഹരശേഷി വ്യക്തമാക്കുന്നതാണ് ഇത്. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പലരാജ്യങ്ങളും ബ്രസീലില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.