Categories: KERALATOP NEWS

അഞ്ച് വര്‍ഷത്തിലെറെ നീണ്ട നിയമയുദ്ധങ്ങൾ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ നാളെ വിധി പറയും

കാസറഗോഡ്: കേരള രാഷ്ട്രീയത്തിൽ ഏറെ ചര്‍ച്ചകള്‍ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി നാളെ വിധി പറയും. അഞ്ചുവർഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങൾക്കൊടുവിലാണ് കൊച്ചി സിബിഐ കോടതി നാളെ  വിധിപുറപ്പെടുവിക്കുന്നത്.

2019 ഫെബ്രുവരി 17നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കല്യോട്ട് വച്ച് ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.

തൊട്ടടുത്ത ദിവസം സിപിഐ എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവർ അറസ്റ്റിലായി. പീതാംബരനെ പാർട്ടി പുറത്താക്കി. അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് വിട്ടു. എസ് പി വി എം മുഹമ്മദ് റഫീക്കിന് അന്വേഷണ ചുമതല നൽകി. എന്നാൽ മാർച്ച് 2ന് എസ് പി മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ് പിക്കും സി ഐ മാർക്കും മാറ്റം.

പ്രതികൾ എന്ന് കണ്ടെത്തിയവർക്ക് പുറമേ മറ്റു പലരിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകൾക്കിടെയായിരുന്നു അഴിച്ചുപണി. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. മെയ് 14ന് സിപിഐഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

സെപ്റ്റംബർ 30ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. നവംബർ 19-ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയെങ്കിലും ഡിസംബർ ഒന്നിന് അവിടെയും അപ്പീൽ തള്ളി. തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബർ 3 ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. മൊത്തം 24 പേർ പ്രതിപ്പട്ടികയിൽ. സിപിഐഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരി 2 ന് കൊച്ചി സിബിഐ കോടതിയിൽ കേസിൽ തുടങ്ങിയ വിചാരണ 2024 ഡിസംബർ 23-നാണ് പൂർത്തിയായത്.
<BR>
TAGS : PERIYA MURDER CASE
SUMMARY : Verdict in Periya double murder case to be announced tomorrow

Savre Digital

Recent Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍…

13 minutes ago

ബെംഗളൂരുവിൽ 250 ലേറെ ഭിന്നശേഷിക്കാർക്ക് താങ്ങായി തൊഴിൽ മേള

ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക്  തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക് ഫൗണ്ടേഷനാണ് ബെംഗളൂരുവിൽ തൊഴിൽ മേള സംഘടിപ്പിച്ചത്. പ്രാഥമിക…

17 minutes ago

അന്താരാഷ്ട്ര യോഗദിനാചരണം

ബെംഗളൂരു: അയ്യപ്പ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂളിന്റെയും ഐടിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.…

35 minutes ago

കെഎൻഎസ്എസ് യുവജന വിഭാഗം ബ്ലഡ് ഡോണർസ് ഡാറ്റാ ബാങ്ക് തുടങ്ങി

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യുവജന വിഭാഗം കെഎന്‍എസ്എസ് അംഗങ്ങളുടെയും ബ്ലഡ് ഡോണര്‍സ് ഡാറ്റാ ബാങ്കിന് തുടക്കം കുറിച്ചു.…

47 minutes ago

യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇറാൻ മിസെെലുകൾ; ആക്രമണം ഖത്തറിലും ഇറാഖിലേക്കും

മനാമ: ഇസ്രയേലിനൊപ്പം അമേരിക്കയും ആക്രമിച്ചതോടെ ഖത്തറിലെ യുഎസ് വ്യോമതാവളങ്ങള്‍ക്കുനേരെ പ്രത്യാക്രമണം നടത്തി ഇറാന്‍. ഖത്തര്‍ പ്രാദേശിക സമയം തിങ്കള്‍ വൈകിട്ട്…

54 minutes ago

ബെംഗളൂരുവിൽ നടുറോഡിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: ജിഗനിയിൽ 26 വയസ്സുകാരിയെ നടുറോഡിൽവച്ച് ലൈംഗികമായി അതിക്രമിച്ചതായി പരാതി. ഞായറാഴ്ച വൈകുന്നേരം 4ന് മൈലസന്ദ്രയ്ക്കു സമീപം പ്രഭാകർ റെഡ്ഡി…

1 hour ago