ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം.
ഇതോടൊപ്പം സിബിഐ അന്വേഷിക്കാൻ വിസമ്മതിച്ച ആറ് വ്യത്യസ്ത ഖനന കേസുകളിൽ അന്വേഷണം പുനരാരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2013 നവംബർ 18ന് അന്നത്തെ കോൺഗ്രസ് ഭരണകാലത്ത് ഖനന ക്രമക്കേടുമായി ബന്ധപ്പെട്ട ഒമ്പത് കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നതായി നിയമമന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു.
എന്നാൽ, പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പ് ഇതിന് അനുമതി നൽകാത്തതിനാൽ ആറ് കേസുകൾ ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചു. ഈ ഖനന കേസുകളും കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെട്ട ബെലേക്കേരി കേസിന് സമാനമാണ്. സിബിഐ നിരസിച്ച കേസുകൾ ഏറ്റെടുക്കാനും അവയ്‌ക്കെതിരെ നടപടിയെടുക്കാനും മന്ത്രിസഭയിൽ ചർച്ച നടന്നിട്ടുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Cabinet decides to ask Lokayukta SIT to probe mining violations
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.…
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില…
മലപ്പുറം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണല്‍ പതിനാറാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ്…
കൊല്ലം: കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ അസിസ്റ്റന്റ്…