ബഹിരാകാശ യാത്രികനും അപ്പോളോ 8 ക്രൂ അംഗവുമായ വില്യം ആൻഡേഴ്സ് (90) വിമാനാപകടത്തിൽ മരിച്ചു. വാഷിംഗ്ടണിലെ സാന്‍ ജുവാന്‍ ദ്വീപില്‍ വച്ച് ആൻഡേഴ്സ് പറത്തിയ വിമാനം അപകടത്തിൽ പെടുകയായിരുന്നു. ദ്വീപിന്റെ തീരത്ത് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മുങ്ങൽ വിദഗ്ധരാണ് വില്യം ആൻഡേഴ്സിന്റെ മൃതദേഹം കണ്ടെത്തിയത്.
1964 ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി നാസ തിരഞ്ഞെടുത്തത്. തുടർന്ന് 1966-ലെ ജെമിനി 11 ദൗത്യത്തിനും 1969-ലെ അപ്പോളോ 11 ദൗത്യത്തിനും അദ്ദേഹം ബാക്കപ്പ് പൈലറ്റായി പ്രവര്‍ത്തിച്ചു. 1968ലെ അപ്പോളോ-8 ദൗത്യത്തിന്‍റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് വില്യം ആൻഡേഴ്സ് ശ്രദ്ധിക്കപ്പെടുന്നത്.
വില്യമിനെ കൂടാതെ ഫ്രാങ്ക് ബോര്‍മാന്‍, ജെയിംസ് ലോവെല്‍ എന്നിവരായിരുന്നു അന്ന് പേടകത്തിലുണ്ടായിരുന്നത്. ദൗത്യത്തിൽ ചന്ദ്രനെ വലം വയ്‌ക്കുന്നതിനിടെയാണ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം വില്യം ആന്‍ഡേഴ്‌സ് പകര്‍ത്തുന്നത്.
1968 ല്‍ ടൈം മാഗസിന്റെ മെന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് വില്യം ഉള്‍പ്പെടുന്ന അപ്പോളോ 8 ദൗത്യ സംഘം അര്‍ഹരായിരുന്നു.1969 മുതല്‍ 1973 വരെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും വില്യം ആന്‍ഡേഴ്‌സ് സേവനമനുഷ്‌ടിച്ചു.
TAGS: WORLD| APPOLO| DEATH
SUMMARY: Appolo 8 crew member william anderson no more
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…