മാഹി: ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഞായറാഴ്ച രാവിലെ ഗതാഗതത്തിന് തുറന്നു. കഴിഞ്ഞമാസം 29നാണ് പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്. പണി പൂർത്തിയാക്കി മേയ് 10ന് തുറന്ന് കൊടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും പിന്നീട് 19 വരെ അടച്ചിടൽ ദീർഘിപ്പിച്ചു. മഴയും മെല്ലെപോക്കും കാരണമാണ് അറ്റകുറ്റപ്പണി വൈകിയത്.
കോഴിക്കോട് ദേശീയപാത ഡിവിഷന്‍റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. 19 ലക്ഷം രൂപ ചെലവില്‍ ആണ് അറ്റകുറ്റപണി നടത്തുന്നത്. ടാറിങ് പൂര്‍ണ്ണമായും അടര്‍ത്തി മാറ്റി എക്‌സപാന്‍ഷന്‍ ജോയിന്‍റ് പൂര്‍ണ്ണമായും രണ്ടെണ്ണം മാറ്റി. മറ്റ് രണ്ടെണ്ണം ഭാഗികമായും മാറ്റിയിട്ടുണ്ട്.
കോണ്‍ക്രീറ്റ് കൃത്യമായി ചേര്‍ന്നു നില്‍ക്കാന്‍ പത്ത് ദിവസം എടുക്കുമെന്നതാണ് പാലം തുറക്കുന്നത് വൈകാന്‍ ഇടയായത്. ഇത്രയും ദിവസം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണ്ണമായ യാത്രയായിരുന്നു. ദേശീയ പാതയിലെ ഇരുഭാഗത്തും യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
പുതിയ ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് – അഴിയൂര്‍ ഭാഗം പൂര്‍ത്തിയായതോടെ മാഹി പാലം പുതുച്ചേരി കേരള സര്‍ക്കാറുകളുടെ അധികാര പരിധിയിലാണ്.
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാർക്കെതിരെ സിപിഎം നേതാവ് എം എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്…
ഡല്‍ഹി: ആസാമില്‍ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ്…
കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം ശക്തമായ പ്രചാരണ വിഷയമായിട്ടും, പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല.…
പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ല്‍ നഗരസഭ രൂപീകൃതമായ…