കൊച്ചി: മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാർവതി തിരുവോത്ത്. മാധ്യമപ്രവർത്തക ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് സംസാരിക്കേണ്ടവർ തന്നെ രാജിവച്ച് പിന്മാറിയത് എത്ര വലിയ ഭീരുത്വമാണ്. സർക്കാരിനും മറ്റ് ബന്ധപ്പെട്ടവർക്കും ഒപ്പം നിന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമെങ്കിലും വേണമായിരുന്നുവെന്ന് പാർവതി പറഞ്ഞു. സർക്കാറുമായി ചേർന്ന് പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലുമൊരു ശ്രമം അവർ നടത്തിയിരുന്നെങ്കില്‍ അത് നന്നായേനെയെന്നും പാർവതി പറഞ്ഞു.
ഇപ്പോള്‍ രാജിവെച്ച എക്സിക്യൂട്ടീവ് കമിറ്റിയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ വീണ്ടും സംഘടനയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ ഇവിടെയൊരു പ്രശ്നവുമില്ലെന്നാണ് അവരുടെ നിലപാടെന്നും പാർവതി വിമർശിച്ചു.
ആരോപണങ്ങള്‍ പുറത്തുവരുംവരെ ഇതൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞ ഭരണസമിതിയാണ്. ധാർമികതയുടെ പേരില്‍ രാജിയെന്നുള്ള വാദം എനിക്ക് അത്ര അദ്ഭുതമായി തോന്നിയില്ല. ഞാൻ അമ്മയില്‍ അംഗമായിരുന്ന വ്യക്തിയാണ്. ആ സംഘടന എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് അറിയാമെന്നും നടി പറഞ്ഞു.
പേടിപ്പിച്ച് ഭരിക്കുന്ന രീതിയിലാണ് ആ സംഘടനയിലുള്ളത്. അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാൻ സാധിക്കില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാവരെയും പ്രതിനിധീകരിക്കുന്നത് ആവണം. പക്ഷേ അങ്ങനെയല്ല. അതൊരു അധികാര കേന്ദ്രീകൃത സംവിധാനമായിരുന്നു. അമ്മ ഒരു വലിയ സംഘടനയാണ്. ജനാധിപത്യ ബോധമുള്ള ഒരു ഭരണസമിതിയെ കണ്ടെത്താനുള്ള അവസരമാണ്. നേതൃത്വം മാറുന്നത് ചിലപ്പോള്‍ സാധാരണ അംഗങ്ങള്‍ക്ക് ഗുണം ചെയ്തേക്കാമെന്നും പാർവതി പറഞ്ഞു.
ഈ രാജി ആ അർത്ഥത്തില്‍ ഗുണകരമായേക്കാം. പരാതിയുണ്ടെങ്കില്‍ സ്ത്രീകള്‍ കേസ് കൊടുക്കണമെന്നും പേര് വെളിപ്പെടുത്തണമെന്നും സർക്കാർ പറയുന്നത് ശരിയല്ല. ഈ അധിക്ഷേപത്തിനൊക്കെ ശേഷം സ്ത്രീകള്‍ തന്നെ തെളിയിക്കേണ്ട ബാധ്യതയും ഏറ്റെടുക്കണമെന്നാണോ?. അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ക്കുശേഷം ഞങ്ങള്‍ തന്നെ പോരാടണമെന്ന് പറയുന്നത് ദുഃഖകരമാണെന്നും പാർവതി പറഞ്ഞു.
TAGS : PARVATHI THERUVOTH | AMMA
SUMMARY : They are cowards, that is why they resigned in droves; Parvati Thiruvoth
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, നേഴ്‌സറികൾ,…
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും…
ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്ത സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. പെൺ…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റെടുക്കാനാകുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ബിഎംആർസി. വെബ് ടാക്സി ആപ്പുകൾ…
ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരുവിലെ…
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.…