കണ്ണൂർ: അശ്വിനി കുമാർ വധക്കേസില്‍ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഇയാള്‍ക്കുള്ള ശിക്ഷ 14ന് വിധിക്കും.
2005 മാർച്ച് പത്തിനായിരുന്നു സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് പേരാവൂരിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാർ. ഇരിട്ടി പയഞ്ചേരി മുക്കില്‍ എത്തിയപ്പോള്‍ ബസിന്റെ മുമ്പിലും പിറകിലും ബോംബേറുണ്ടായി. ഭീതിവിതച്ച് ഇരച്ചെത്തിയ എൻഡിഎഫ് ക്രിമിനലുകള്‍ ബസില്‍ ഇരിക്കുകയായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
കഠാരകൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് പ്രതികള്‍ ആക്രമണം നടത്തിയത്. എൻഡിഎഫ് ക്രിമിനലുകളില്‍ 4 പേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയായിരുന്നു ആക്രമണം. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമായിരുന്നും കേസിന്റെ വിചാരണ ആരംഭിച്ചത്. 2018ല്‍ തുടങ്ങിയ വിചാരണ ആറുവർഷത്തോളം നീണ്ടു. കൊല നടന്ന് 19 വർഷങ്ങള്‍ക്കൊടുവിലാണ് ഇന്ന് വിധി വന്നത്.
TAGS : ASHWINI KUMAR | MURDER CASE | ACCUSED
SUMMARY : RSS leader Ashwini Kumar killed; 13 accused were acquitted
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ് വെച്ച സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം…
ബെംഗളൂരു: സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഇന്ദിര കാന്റീന്‍ പദ്ധതിക്ക് ശേഷം ഇന്ദിരാ ഫുഡ് കിറ്റ് എന്നപേരില്‍ അവശ്യവസ്തുക്കളടങ്ങിയ…
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. മരിച്ച യുവാവിന്റെ…
ന്യൂഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രായേലില്‍ നിന്ന്…
കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. കേസിലെ നാലാം പ്രതി സുനീർ,…
തിരുവനന്തപുരം: വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യൻ റെയില്‍വേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1…