Categories: KERALATOP NEWS

ഇനിയൊരു മത്സരത്തിനില്ല, സാധാരണ പ്രവര്‍ത്തകനായി തുടരും; തീരുമാനത്തിലുറച്ച് മുരളീധരന്‍

കോഴിക്കോട്:  ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരന്‍. തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ വയനാട്ടിലോ പാലക്കാട്ടോ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.

തനിക്കു വയനാടിന്റെ ആവശ്യമില്ല. വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സിന് ഒരുപാട് നേതാക്കളുണ്ട്. രാജ്യസഭയിലേക്കും പോകാനില്ല. ഞാന്‍ രാജ്യസഭക്ക് എതിരാണ്. രാജ്യസഭയിലേക്കു പോയാല്‍ എന്റെ ആരോഗ്യത്തിന് എന്തോ കുഴപ്പമുണ്ട് എന്നു വിചാരിച്ചാല്‍ മതി. തൃശൂരിലെ പരാജയം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെവയ്ക്കുന്നതില്‍ വിശ്വാസമില്ല. മുമ്പും പലേ കമ്മിഷനുകളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും നടപടികളുണ്ടായിട്ടില്ല.

പഞ്ചായത്ത് ഇലക്ഷന്‍ വരാന്‍ പോവുകയാണ്. ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വരും. കഴിഞ്ഞതു കഴിഞ്ഞു. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായാല്‍ കോണ്‍ഗ്രസ്സിന്റെ മുഖം വികൃതമാവും. അപ്രതീക്ഷിത തിരിച്ചടിയുണ്ടാവുമ്പോള്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാന്‍ പാടുള്ളൂ. അടിയും പോസ്റ്റര്‍ യുദ്ധവും പാടില്ല.

18 സീറ്റ് നേടിയ സാഹചര്യത്തില്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ല. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ സുധാകരന്‍ തുടരണമെന്നും ഇക്കാര്യം യു.ഡി.എഫ് നേതൃത്വം പരിഗണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

തൃശൂരില്‍ ഒരു കേന്ദ്രമന്ത്രി വരണമെന്ന് യുവാക്കള്‍ ചിന്തിച്ചു. അത് സുരേഷ്‌ഗോപിക്ക് അനുകൂലമായി. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു. പരാജയത്തിന്റെ പേരില്‍ ഒരു നടപടിയും ആവശ്യപ്പെടുന്നില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കണം. താന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കണമെന്നു പറയുന്നത് വിമര്‍ശനമല്ലെന്നും മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. അവര്‍ക്കൊക്കെ ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ പറഞ്ഞു.
<BR>
TAGS : K MURALEEDHARAN |  THRISSUR | KERALA
SUMMARY : No more competition. will remain a regular worker says K Muralidharan

 

Savre Digital

Recent Posts

ഒരു ലക്ഷം രൂപവരെ സഹായം; പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…

6 minutes ago

പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…

17 minutes ago

ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…

48 minutes ago

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…

2 hours ago

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…

2 hours ago

പാലക്കാട് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…

2 hours ago