ബെംഗളൂരു: ബെംഗളൂരുവിൽ വേനൽചൂട് വർധിക്കുന്നു. ചൊവ്വാഴ്ച നഗരത്തിലെ കെംഗേരിയിൽ രേഖപ്പെടുത്തിയ താപനില 41.8 ഡിഗ്രി സെൽഷ്യസ് ആണ്. ബിദരഹള്ളിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കെഎസ്എൻഡിഎംസി അറിയിച്ചു.
ബീദർ, കലബുർഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ, ബാഗൽകോട്ട്, ബെളഗാവി, ഗദഗ്, ധാർവാഡ്, ഹാവേരി, കൊപ്പാൾ, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, തുമകുരു, കോലാർ, മാണ്ഡ്യ, ബല്ലാരി, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിൽ ഇതിനോടകം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര, മൈസൂരു, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ മെയ് 5 വരെ വേനൽചൂട് കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.
നിലവിൽ കലബർഗിയിലും റായ്ച്ചൂരിലുമാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലകളിൽ യഥാക്രമം 43, 42 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.
ബെംഗളൂരു സർവകലാശാല പ്രദേശത്ത് 40 ഡിഗ്രി സെൽഷ്യസ്, ഹെസർഘട്ടയിൽ 40.1 ഡിഗ്രി സെൽഷ്യസ്, ലാൽ ബാഗിൽ 40.5 ഡിഗ്രി സെൽഷ്യസ്, യെലഹങ്കയിൽ 40.8 ഡിഗ്രി സെൽഷ്യസ് (വൈകിട്ട് 3.30 ന്), തവരെകെരെയിൽ 40.3 ഡിഗ്രി സെൽഷ്യസ്, ഉത്തരഹള്ളിയിൽ 40.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും സ്വാമി പത്മ…
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…
കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്…